Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Friday, 27 April 2012

തീവ്ര പ്രണയവുമായി ചട്ടക്കാരി.........


രതിനിര്‍വ്വേദത്തിലൂടെ മലയാളിക്ക്‌ സിനിമയുടെ പുനരാഖ്യാനത്തിന്റെ വേറിട്ട ചലച്ചിത്രഭാഷ കാട്ടിത്തന്ന രേവതി കലാമന്ദിര്‍ വീണ്ടുമെത്തുന്നു. അതും ഒരു രതിചിത്രത്തിന്റെ റീമേക്കുമായി. രതിനിര്‍വ്വേദം പോലെ ഏഴുപതുകളിലെ മലയാളി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ചട്ടക്കാരിയുടെ റീമേക്കുമായാണ്‌ രേവതി കലാമന്ദിര്‍ എത്തുന്നത്‌. മലയാള സിനിമയില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട്‌ വെറും 25 ദിവസം കൊണ്ട്‌ ചട്ടക്കാരി റീമേക്ക്‌ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
തിരുവനന്തപുരം, കൂനൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചട്ടക്കാരി സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത സംവിധായകനായിരുന്ന കെ എസ്‌ സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവനാണ്‌. പഴയ ചട്ടക്കാരിയില്‍ ലക്ഷ്‌മിയും മോഹനനുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ പുതിയ പതിപ്പില്‍ തെന്നിന്ത്യന്‍ ഗ്‌ളാമര്‍ താരം ഷംന കാസിമും ഹേമന്ദുമാണ്‌ നായികാ-നായകന്‍മാര്‍. ഇവര്‍ക്ക്‌ പുറമെ ഇന്നസെന്റ്‌, സുവര്‍ണ, രേണുക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.
പമ്മന്റെ നോവലിനെ ആസ്‌പദമാക്കി തോപ്പില്‍ ഭാസി രചിച്ച തിരക്കഥയില്‍ കെ എസ്‌ സേതുമാധവന്‍ സംവിധാനം ചെയ്‌ത ചട്ടക്കാരി 1974ലാണ്‌ പുറത്തിറങ്ങിയത്‌. ഇംഗ്‌ളണ്ടിലേക്ക്‌ തിരികെപ്പോന്നത്‌ സ്വപ്‌നം കണ്ടുകഴിയുന്ന മോറിസ്‌ എന്ന എന്‍ജിന്‍ ഡ്രൈവറായ ആംഗ്‌ളോ-ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ്‌ ചട്ടക്കാരി പറയുന്നത്‌. സുന്ദരിയായ ജൂലി മോറിസിന്റെ മകളാണ്‌. ഇവരുടെ കുടുംബ സുഹൃത്തായ റിച്ചാര്‍ഡിന്‌ ജൂലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മകന്‍ ശശിയുമായി ജൂലി പ്രണയത്തിലാകുന്നതോടെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ്‌ ചട്ടക്കാരിയുടെ കഥ വികസിക്കുന്നത്‌. സമൂഹത്തിലെ വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവര്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തെ കഥാഗതിയെ നയിക്കുന്നത്‌. ചട്ടക്കാരി റീമേക്ക്‌ ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റോള്‍ കിട്ടാനായി മീര പണമിറക്കുന്നു?


 Meera Jasmineനീണ്ട അജ്ഞാതവാസത്തിന് ശേഷം മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുന്ന നടി മീര ജാസ്മിന്‍ റോള്‍ ലഭിക്കാനായി നിര്‍മ്മാതാവിന്റെ വേഷം അണിയുകയാണെന്ന് റിപ്പോര്‍ട്ട്.

സലിം കുമാറിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അച്ഛന്‍ ഉറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് മീര പണമിറക്കുന്നത്. സാമുവലിന്റെ മക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മീരയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ മസാലച്ചേരുവകള്‍ അധികമില്ലാത്ത ഈ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നു. സാമുവലിന്റെ മക്കള്‍ പുറത്തിറങ്ങണമെന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ബാബുജനാര്‍ദ്ദനനെക്കാളും ആഗ്രഹിക്കുന്നത് മീരയാണത്രേ.

 ചിത്രം നിര്‍മ്മിക്കുന്നത് മണ്ടത്തരമാവുമെന്ന് മീരയെ ബന്ധുക്കള്‍ ഉപദേശിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഈ ഉപദേശം മീര അവഗണിച്ചേക്കുമെന്നാണ് സൂചന. മീരയ്ക്ക് അത്രയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണത്രേ സാമുവലിന്റെ മക്കളിലെ ലിസമ്മ. ലിസമ്മയെ വെള്ളിത്തിരയിലെത്തിയ്ക്കാനായി അല്പം കാശു മുടക്കിയാലും സാരമില്ലെന്ന നിലപാടിലാണ് നടി.

മുന്‍പ് അച്ഛനുറങ്ങാത്ത വീടിന് വേണ്ടി സലിം കുമാര്‍ പണമിറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ചിത്രം തീയേറ്ററിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായപ്പോഴാണ് സലിം ഇടപെട്ട് സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിച്ചത്.

പ്രിയന്റെ തേസിന് 3 ക്ലൈമാക്‌സ്

Tezzപ്രിയദര്‍ശന്റെ പുതിയ ആക്ഷന്‍ ഫ്ലിക്ക് തേസ് കാണാന്‍ കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മുഴുവനായി നിങ്ങള്‍ക്ക് കാണാനാവില്ല. ഇതിന് സിനിമയുടെ ഡിവിഡി റിലീസാവുന്നത് വരെ നിങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.
 തേസിനായി മൂന്ന് ക്ലൈമാക്‌സ് രംഗങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതിലൊന്ന് മാത്രമാണ് തിയറ്ററുകളിലെത്തുക. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയ്ക്കായി മൂന്ന് ക്ലൈമാക്‌സുകളാണ് ആലോചിച്ചത്. ഇതിലേത് വേണമെന്ന് തീരുമാനിയ്ക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് സാധിച്ചില്ലത്രേ. അതുകൊണ്ട് തന്നെ മൂന്ന് ക്ലൈമാക്‌സും ഷൂട്ട് ചെയ്തു. 

പ്രിയദര്‍ശന്‍, അജയ് ദേവഗ്ണ്‍, അനില്‍ കപൂര്‍ നിര്‍മാതാവ് രത്തന്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് ക്ലൈമാക്‌സുകളും ഷൂട്ട് ചെയ്യാന്‍ തീരുമാനമെടുത്തത്.

മൂന്ന് ക്ലൈമാക്‌സുകള്‍ ചിത്രീകരിയ്ക്കുക മാത്രമല്ല, ഇതുമൂന്നും പ്രദര്‍ശനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേതാവും തിയറ്ററുകിലലെത്തുകയെന്ന് സിനിമയുടെ പ്രധാന അണിയറക്കാര്‍ക്ക് മാത്രമേ അറിയൂ.

നമുക്ക് പാര്‍ക്കാന്‍-ഓ‍ഡിയോ റൈറ്റിന് മോഹവില


Namukku Paarkkanരതീഷ് വേഗ-അനൂപ് മേനോന്‍ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയില്‍ പുതിയ റെക്കാര്‍ഡിടുന്നു. ഇവരൊന്നിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.

അലി ജോണ്‍ സംവിധാനം ചെയ്യുന്ന ;നമുക്ക് പാര്‍ക്കാനി;ലെ മൂന്ന് ഗാനങ്ങളുടെ അവകാശം 13 ലക്ഷം രൂപയ്ക്ക് സത്യം ഓഡിയോസ് സ്വന്തമാക്കിയെന്നാണ്് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് ചിത്രമായ ഉറുമിയുടെ ഓഡിയോ റൈറ്റ് 10 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് ഇതിന് മുമ്പത്തെ റെക്കാര്‍ഡ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിന്റെ ഓഡിയോ റൈറ്റ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയ്ക്കും വിറ്റുപോയതാണ് സമീപകാലത്തെ ഏറ്റവും വലിയ ഡീല്‍.

ഈ വമ്പന്‍ കച്ചവടങ്ങള്‍ മലയാള സിനിമാഗാന വിപണിയ്ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്. വെറും 50000 രൂപയ്ക്ക് താഴെയായാണ് സമീപകാലത്തായി മലയാള സിനിമയുടെ ഓഡിയോ റൈറ്റുകള്‍ വിറ്റുപോകുന്നതെന്ന് അധികമാരുമറിയാത്ത സത്യമാണ്.

ഇതോടെ അഭിനയത്തിനും കഥയെഴുത്തിനും പിന്നാലെ ഗാനരചനയിലും അനൂപ് മേനോന്‍ തന്റെ കാലിബര്‍ തെളിയിക്കുകയാണ്. അനൂപിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കിയ ബ്യൂട്ടിഫുള്ളിലെ ഗാനങ്ങള്‍ ഹിറ്റായതാണ് നമുക്ക് പാര്‍ക്കാനിലെ ഓഡിയോ റൈറ്റ് വില്‍പനയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.

ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ തുള്ളികള്‍...., മൂവന്തിയായി അകലെ... എന്നീ ഗാനങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു. എന്നാലന്ന് വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് ബ്യൂട്ടിഫുള്ളിന്റെ ഓഡിയോ റൈറ്റ് വിറ്റുപോയത്. ഈ കൂട്ടുകെട്ടിന്റെ വിജയസാധ്യത മനസ്സിലാക്കിയ നിര്‍മാതാവ് ജോയി ശക്തി കുളങ്ങര ഗാനവില്‍പന ഏറ്റെടുക്കാനും ഒരുഘട്ടത്തില്‍ ആലോചിച്ചിരുന്നുവത്രേ.

ഈ വമ്പന്‍ ഡീല്‍ സംഗീത സംവിധായകന്‍ രാജേഷിനെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ മെലഡി ഗാനങ്ങള്‍ കേട്ടശേഷമാണ് ഓഡിയോ കമ്പനിയുടെ പ്രതിനിധികള്‍ വന്‍തുകയ്ക്ക് അവകാശം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ കണ്ണാടി കാലങ്ങള്‍, കണ്‍മണി നിന്നെ ഞാന്‍ എന്നീ ഗാനങ്ങള്‍ വിപണി പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി പൂര്‍ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനവുമായി ഒരു സിനിമ തിയറ്ററുകളിലെത്തുകയാണ്. എട്ടേകാല്‍ സെക്കന്റ് എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ ഈ ഗാനത്തിന്റെ വിശേഷവുമായാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ ഈ വെള്ളപ്പാട്ട് തന്നെ വിവാദത്തില്‍ മുങ്ങുകയാണ്.

Ettekaal Secondവെള്ളത്തിനടിയിലെ ഗാനം ചിത്രീകരിച്ച ക്യാമറമാനെ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിച്ച് വെള്ളപ്പാട്ട് ക്യാമറയിലേക്ക് പകര്‍ത്തിയ സിനു സിദാര്‍ഥാണ് ഈ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.

എന്നാലിത് പ്രത്യേക ഉദ്ദേശത്തോടെയല്ലായെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ വിശദീകരിയ്ക്കുന്നത്. വിവാദത്തിന് വഴിയൊരുക്കിയതില്‍ മാധ്യമങ്ങളെ അദ്ദേഹം പഴിയ്ക്കുന്നുമുണ്ട്.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...എന്ന് തുടങ്ങുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് പൂര്‍ണമായും വെള്ളത്തിനടയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. മുംബൈ ക്ലൗഡ് നയന്‍ എന്റര്‍ടെയ്ന്‍മെന്റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണത്തിന്റെ സംവിധായകന്‍. ബാങ്കോക്കില്‍ നിന്നും പത്തുകൊല്ലം മുമ്പ് ജലാന്തര്‍ഭാഗത്തെ ചിത്രീകരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സോനു സിദ്ധാര്‍ഥാണ് ഗാനം ക്യാമറയിലേക്ക് പകര്‍ത്തിയത്.

കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സ്വിമ്മിങ് പൂളിലായിരുന്നു ഗാനചിത്രീകരണം. പദ്മസൂര്യയും ജിമിയും അഭിനയിക്കുന്ന ഗാനരംഗം മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ചതെന്ന് സോനു പറയുന്നു. എന്നാലിത് സംബന്ധിച്ച പരസ്യങ്ങളിലൊന്നും തന്റെ പേരില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

എന്നാല്‍ സിദാര്‍ഥിന്റെ പേര് പരസ്യങ്ങളില്‍ നിന്ന് എങ്ങനെയോ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ പറയുന്നത്.

റിയാലിറ്റി ഷോയുമായി ജ്യോതിര്‍മയി ..........


Jyothirmayiതുടങ്ങിവെച്ച ഇടത്തേക്കു തന്നെ ജ്യോതിര്‍മയി തിരിച്ചെത്തുകയാണ്. മിനി സ്‌ക്രീനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച ജ്യോതിര്‍മയി ഒരു ചലച്ചിത്ര താരത്തിന്റെ ഗ്ലാമറുമായാണ് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. ടെലിവിഷന്‍ ചാനലുകളിലെ പുതിയ ആവേശമായ റിയാലിറ്റി ഷോയ്ക്ക് ചുക്കാന്‍ പിടിയ്ക്കുകയാണ് നടിയുടെ പുതിയ ദൗത്യം.

പതിറ്റാണ്ടിന് ശേഷമാണ് മിനി സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതെന്ന് മീശമാധവന്‍ ഫെയിം പറയുന്നു. മലയാളം ചാനലുകളിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോയായിരിക്കും താനവതരിപ്പിയ്ക്കുന്നതെന്നൊരു ആത്മവിശ്വാസവും നടിയ്ക്കുണ്ട്. കുടുബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം കൂട്ടായി ഈ പരിപാടിയില്‍ പങ്കെടുക്കാം.

പ്രേക്ഷകര്‍ തന്നെ എങ്ങനെ സ്വീകരിയ്ക്കുമെന്ന ആകാംഷയും ജ്യോതിര്‍മയിക്കുണ്ട്. സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ കാണുന്നത്. എന്നാല്‍ ടെലിവിഷനില്‍ എന്നെ അവര്‍ക്ക് നേരിട്ടു കാണാം-ജ്യോതിര്‍മയി പറയുന്നു.

Tuesday, 24 April 2012

സിനിമയ്‌ക്കുള്ളിലെ സിനിമയുമായി ജോസേട്ടന്റെ ഹീറോ ....


റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത ഉദയനാണ്‌ താരം എന്ന ചിത്രം ഓര്‍മ്മയില്ലേ? തന്റെ ജീവിതസ്വപ്‌നമായ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദയഭാനു എന്ന സംവിധായകന്‍ അനുഭവിച്ച ദുരിതങ്ങള്‍ ആര്‍ക്കാണ്‌ മറക്കാന്‍ സാധിക്കുക അല്ലേ? താരാധിപത്യത്തോട്‌ പൊരുതിയ ഉദയന്‍ അന്തിമവിജയം നേടുന്നതോടെ സിനിമ സംവിധായകന്റെ കലയാണെന്ന സന്ദേശവുമായി അവസാനിക്കുന്നു.

അതേപോലെ പ്രതിസന്ധികളില്‍ ഉഴലുന്ന ഒരു നിര്‍മ്മാതാവ്‌ പിടിവള്ളിക്കായി ഒരു സിനിമ എടുക്കുന്നതും താരാധിപത്യം അതിന്‌ തടയിടാന്‍ ശ്രമിക്കുന്നതുമാണ്‌ കെ കെ ഹരിദാസ്‌ സംവിധാനം ചെയ്‌ത ജോസേട്ടന്റെ ഹീറോ എന്ന സിനിമയുടെ കഥ. പ്രതാപം മങ്ങിയ പഴയ സിനിമാ നിര്‍മ്മാതാവ്‌ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടുന്നതും പണ്ട്‌ അയാള്‍ അവസരങ്ങള്‍ നല്‍കി വന്‍ താരമാക്കിയ നടന്‍ അയാളുടെ പുതിയ പടത്തിന്‌ ഇടങ്കോലിടുന്നതുമാണ്‌ ജോസേട്ടന്റെ ഹിറോ എന്ന മലയാള സിനിമ പറയുന്നത്‌.

ജോസേട്ടന്‍(വിജയരാഘവന്‍) അറിയപ്പെടുന്ന ചലച്ചിത്രനിര്‍മ്മാതാവാണ്‌. മുന്‍കാലങ്ങളില്‍ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ള ജോസേട്ടന്‍ അടുത്തിടെ നിര്‍മ്മിച്ച സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെടുകയും അതുമൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യുന്നു. അയാളുടെകൂടി സഹായത്താല്‍ വന്‍ താരങ്ങളായവരാണ്‌ നടന്‍ രവി പ്രകാശും(അശോകന്‍) നടി ഹരിതയും(കൃതി കപൂര്‍). ജോസേട്ടനെ സഹായിക്കാന്‍ നടി ഹരിത ഡേറ്റ്‌ നല്‍കി. നായകനായി രവി പ്രകാശ്‌ ആദ്യം സമ്മതം മൂളിയെങ്കിലും അയാളുടെ ഇഷ്‌ട പ്രകാരമുള്ള കഥയും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ലൊക്കേഷനും വേണമെന്ന ആവശ്യം നിര്‍മ്മാതാവ്‌ ജോസേട്ടന്‍ നിരാകരിച്ചു. ഇതോടെ രവി പ്രകാശ്‌ പിന്‍മാറുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കെ രവി പ്രകാശിന്‌ പകരം സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സാജനെ(അനൂപ്‌ മേനോന്‍) നായകനായി കൊണ്ടുവരാന്‍ നടി ഹരിത ഉപദേശിച്ചു. സാജനെ നായകനാക്കി ചിത്രീകരണം ആരംഭിക്കുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായ ജോസേട്ടന്റെ സിനിമ തിയേറ്ററുകളില്‍ എത്താതിരിക്കാന്‍ രവി പ്രകാശ്‌ ചില കളികള്‍ കളിക്കുന്നു. സാജന്‍ അതിനെ സമര്‍ത്ഥമായി പ്രതിരോധിക്കുന്നതോടെ കഥാഗതി മാറുന്നു.

സിനിമയുടെ അവതരണരീതിയിലും കഥാഗതിയിലുമുള്ള പാളിച്ചകളും മെല്ലപ്പോക്കും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതാണ്‌. അന്‍സാര്‍ കലാഭവനും സത്യനും ചേര്‍ന്ന്‌ എഴുതിയ തിരക്കഥയില്‍ സിനിമയുടെ വിധി കുറിച്ചിട്ടുണ്ട്‌. ഇത്ര മോശം തിരക്കഥ അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച സംവിധായകനായ ഹരിദാസിന്‌ ഏറെയൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പതിവുപോലെ അനൂപ്‌ മേനോന്‍, വിജയരാഘവന്‍, അശോകന്‍ എന്നിവര്‍ ഭേദപ്പെട്ട അഭിനയം കാഴ്‌ചവെച്ചു. എന്നാല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല. അതുപോലെ മിസ്‌ ഇന്ത്യ മല്‍സരാര്‍ത്ഥി കൂടിയായ നായിക കൃതി കപൂറിന്റെ അഭിനയം ശരാശരിയിലും താഴെയാണ്‌. സിനിമയുടെ ടോട്ടാലിറ്റി പരിശോധിക്കുമ്പോള്‍ പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന ഒന്നാണ്‌ ജോസേട്ടന്റെ ഹീറോ.


ആരാവും മാര്‍ത്താണ്ഡ വര്‍മ്മ?...

Mohanlal and Prithvirajആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. മാര്‍ത്താണ്ഡ വര്‍മ്മ എന്ന പേരില്‍ തന്നെയാണ് കേരള ചരിത്രത്തിലെ പ്രമുഖനായ ഈ രാജാവിന്റെ ജീവിതം ചലച്ചിത്രമാക്കപ്പെടുന്നത്. സംവിധായകന്‍ കെ ശ്രീകുമാറാണ് ബൃഹത്തായ ദൗത്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

ചരിത്രപുരുഷന്റെ ജീവിതം സിനിമയാകുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ അവതരിപ്പിയ്ക്കാനുള്ള നിയോഗം ആര്‍ക്കാണുണ്ടാവുക. മലയാള സിനിമ ഏറെ ആകാംക്ഷയോടെയാണ് ഈ ചോദ്യത്തിനുത്തരം കാത്തിരിയ്ക്കുന്നത്. മലയാളത്തിലെ നാല് സൂപ്പര്‍താരങ്ങളെയും ഈ സിനിമയിലേക്ക് പരിഗണിച്ചുവെന്നാണ്് റിപ്പോര്‍ട്ടുകള്‍. 

ഈ സിനിമയുടേതെന്ന് പേരില്‍ ആദ്യംപുറത്തുവന്ന പോസ്റ്ററുകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ് നിറഞ്ഞുനിന്നത്. പഴശ്ശിരാജയെ മമ്മൂട്ടി അവിസ്മരണീയമാക്കിയതോടെയാണ് മാര്‍ത്താണ്ഡ വര്‍മ്മയിലും മമ്മൂട്ടി തന്നെ നായകനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

എന്നാല്‍ താരനിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് സിനിമയുടെ അണിയറക്കാര്‍ നല്‍കുന്ന സൂചന. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിനെയും ഇപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. 

സംവിധായകന്‍ ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു ഫസ്റ്റ് ചോയ്‌സ്. എന്നാല്‍ ഡേറ്റ് ക്ലാഷുണ്ടാവുമെന്നതിനാല്‍ മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....

Appachanമലയാളസിനിമയ്ക്കു പിതൃതുല്യനായ, മലയാളസിനിമയുടെ സാങ്കേതിക മികവിന് തുടക്കം കുറിച്ച നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി.മലയാളത്തിലെ ആദ്യ സിനിമാസ്‌ക്കോപ്പായ തച്ചോളി അമ്പു, ദക്ഷിണേന്ത്യയിലെ പ്രഥമ 70.എം.എം ചിത്രം പടയോട്ടം, ഏഷ്യയിലെ ആദ്യ ത്രിമാന ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയിലൂടെ ചരിത്രനാളുകളില്‍ മലയാളസിനിമ ചേര്‍ത്തുപിടിക്കുന്നു നവോദയ അപ്പച്ചന്റെ നാമധേയം.

വിനോദരംഗത്ത് വിപഌവം സൃഷ്ടിച്ച വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദയും അപ്പച്ഛന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ്. ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, സംഘാടകന്‍, വ്യവസായ പ്രമുഖന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അപ്പച്ചന്റെ സ്മരണകളെ ഇനിയുള്ള മലയാളം നെഞ്ചേറ്റുന്നത് സിനിമരംഗത്തെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.

കടത്തനാട്ട് മാക്കം എന്നചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തുകൊണ്ട് സിനിമലോകത്തേക്കു പ്രവേശിച്ച അപ്പച്ചന് കൂട്ട് സഹോദരനായ കുഞ്ചാക്കോ ആയിരുന്നു. തച്ചോളി അമ്പു, മാമാങ്കം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ഉദയ,നവോദയ ബാനറുകളില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചു. 

കാലത്തെ അതിജീവിക്കുന്ന സാങ്കേതികക്ക് കൂട്ടുനിന്ന അപ്പച്ചന്‍ സിനിമരംഗത്ത് ഒട്ടേറെ പേരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എല്ലാരംഗത്തും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ ഇന്നും മലയാളസിനിമയുടെ കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണ്. 

Monday, 23 April 2012

കഴിവിനപ്പുറം സിനിമയില്‍ നിലനില്‍ക്കുക


Swetha Menon
മലയാളസിനിമയില്‍ ശക്തമായിതിരിച്ചുവന്ന് ഇമേജുകള്‍ക്കപ്പുറം കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ ശ്വേതമേനോന്‍ വിവാഹശേഷവും സിനിമയില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ഗര്‍ഭിണിയായി ഒരു ഇടവേളയിലേക്കു പ്രവേശിക്കുകയാണ്. കമിറ്റ് ചെയ്ത ചിത്രങ്ങള്‍ക്കുശേഷം മെയ് മാസത്തോടെ പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ വിശ്രമത്തിലേക്ക് പോകുമ്പോഴും ശ്വേതമേനോന്‍ പ്രേക്ഷകരുടെ
ഉത്കണ്ഠയ്ക്കു വിരാമമിടുകയാണ്.

പ്രസവാനന്തരം തിരിച്ചുവരും, ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്യും, പ്രസവാനന്തരം ശരീരത്തിനുവരുന്ന രൂപമാറ്റങ്ങള്‍ സിനിമയ്ക്കുകൂടി ഗുണപരമായി ഉപയോഗിക്കും എന്നുള്ള നിലപാടിലാണ് ശ്വേത. സംഭവം ഐശ്വര്യറായിയും ഇതേ
നിലപാടിലൊക്കെയാണെങ്കിലും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമൊപ്പമാണ്
അഭിനയം പുറത്തെടുക്കുന്നത്. മലയാളത്തില്‍ ഇങ്ങനെ പറയാന്‍ ഒരു ശ്വേതമേനോനെ
ഉള്ളൂ.

ജീവിതം വേറെ, അഭിനയം വേറെ. നടി എന്ന നിലയില്‍ മാന്യമായ കഥാപാത്രങ്ങള്‍ വെല്ലുവിളിയോടെ ഏറ്റെടുക്കുകയാണ് വേണ്ടത് എന്ന് തെളിയിച്ചു കഴിഞ്ഞതാണ് ശ്വേത. ഇനി ഒരു പക്ഷേ പുതിയ താരങ്ങള്‍ നിസ്സംശയം ഈ വഴി പിന്‍തുടരും. കാരണം വിദ്യബാലന്‍ കാണിച്ചു കൊടുത്ത പാതയിലേക്ക് വരാന്‍ തിടുക്കം കൂട്ടുന്നവരെ പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ടല്ലോ.

കഴിവിനപ്പുറം സിനിമയില്‍ നിലനില്‍ക്കുക എന്ന സാദ്ധ്യതയാണ് വന്നു പോകുന്നവരെ ഇന്ന്
കൂടുതല്‍ ആകര്‍ഷിക്കുന്നത്. മലയാള സിനിമയില്‍ വെറുമൊരു സ്ത്രീ സാന്നിദ്ധ്യം മാത്രമാണിന്ന് അഭിനേത്രികള്‍. ടെക്സ്റൈല്‍ ഷോപ്പില്‍ അലങ്കരിച്ചു നിര്‍ത്തിയ പ്രതിമകള്‍ പോലെ. ഈ യൊരു കാലാവസ്ഥയിലാണ് ശ്വേതമേനോന്‍ പാലേരിമാണിക്യത്തില്‍ ചീരുവായും മദ്ധ്യവേനലിലെ
നെയ്ത്തുകാരിയായും ആറാംക്ളാസ്സിലെ ദാസന്റെ അമ്മയായും വന്നത്.

രതിനിര്‍വ്വേദത്തിലെ രതിച്ചേച്ചിയേയും, കയവും ശ്വേത നിസ്സംശയം സ്വീകരിച്ചു. ഉടുമുണ്ട് തെറുത്തുകയറ്റിയും കുളിച്ചു കയറിയും ശ്വേത നെടുവീര്‍പ്പുകള്‍ക്ക് കൂട്ടുനിന്നു. ഒപ്പം വെറുതെയല്ല ഭാര്യ പോലുള്ള റിയാലിറ്റി ഷോകളുടെ മിടിപ്പുകൂട്ടി. കമ്പോളം ശ്വേത എന്ന അഭിനേത്രിയെ ഉപയോഗപ്പെടുത്താന്‍ ശരിക്കും ശ്രമിക്കുന്നുണ്ട്. വളരെ യുക്തി ബോധത്തോടെ ശ്വേതമേനോന്‍ അത് തിരിച്ചറിഞ്ഞു കൊണ്ട് മാറുന്ന കാലാവസ്ഥയോട് ചേര്‍ന്നു നില്ക്കുകയും ചെയ്യുന്നു. പ്രസവാനന്തരം ശ്വേതമേനോന്റെ പുതിയ അഭിനയശരീരം എങ്ങിനെ തിരിച്ചു വരുമെന്നേ ഇനി അറിയാനുള്ളൂ.

മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുന്നു


 Manju Warrier
യുവജനോല്‍സവവേദിയില്‍ നിന്നും കലാതിലകം ചൂടി മലയാളസിനിമയുടെ അഭിനയതിലകമായിമാറിയ മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുകയാണ്. മത്സരത്തിനുവേണ്ടിയോ സ്‌റ്റേജ് പെര്‍ഫോമന്‍സിനുവേണ്ടിയോ അല്ല നൃത്തപഠനത്തിനുവേണ്ടിയാണ്.

കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ ഗുരുവേഷത്തില്‍. എറണാകുളത്തുവെച്ചാണ് മഞ്ജു നൃത്തഅഭ്യസനത്തിന്റെ തുടര്‍പാഠങ്ങള്‍ക്ക് ഒരുങ്ങുന്നത്. തൃശൂര്‍ കോട്ടപ്പുറത്ത് ഗീത പത്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പാദം സ്‌ക്കൂള്‍ ഓഫ് കുച്ചിപുഡി എന്ന ഡാന്‍സ് സ്‌ക്കൂളിന്റെ ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയും മഞ്ജുവാര്യര്‍ തന്നെ.

ശോഭയ്ക്കും ശോഭനയ്ക്കും ശേഷം മലയാളസിനിമയില്‍ തിളങ്ങിയിരുന്ന മഞ്ജുവിന്റെ അഭിനയമികവിന് കൂട്ടിരിക്കാന്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ട്. സല്ലാപത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു കുറഞ്ഞകാലം കൊണ്ടാണ് മലയാളത്തിന്റെ അഭിമാനമായിമാറിയത്.

സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി എന്താണ് എന്ന് അടയാളപ്പെടുത്തിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവയാണ്. കന്മദം, ആറാംതമ്പുരാന്‍, പത്രം, തൂവല്‍കൊട്ടാരം, പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി ഓരോ സിനിമയും മഞ്ജുവിന്റെ കീരീടത്തിലെ തൂവലുകളാണ്.

ഏറ്റവും തിരക്കുള്ള നടിയായിരിക്കുമ്പോഴാണ് പ്രഥമസിനിമയിലെ നായകനായ ദിലീപിന്റെ ജീവിതത്തിലെ നായികയായി മഞ്ജു സ്വകാര്യജീവിതത്തിലേക്ക് മടങ്ങിയത്. മഞ്ജുവിന്റെ വിവാഹജീവിതം മലയാളസിനിമയ്ക്കു സമ്മാനിച്ചത് വലിയ നഷ്ടം തന്നെയായിരുന്നു.

പലതവണ പ്രതീക്ഷകള്‍ ഉണര്‍ത്തികൊണ്ട് മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് കേട്ടെങ്കിലും അതുണ്ടായില്ല, ഇനി ഒട്ടും പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ കൈവിട്ടുതുടങ്ങിയ നൃത്തത്തെ തിരിച്ചു പിടിക്കാനുള്ള ഈ കലാകാരിയുടെ ശ്രമങ്ങള്‍ പുതിയ പ്രതീക്ഷകള്‍ മ്മാനിക്കുന്നുണ്ട്.

നൃത്തവേദിയില്‍ ഇനിയുള്ള കാലം മഞ്ജുവാര്യരെ പ്രതീക്ഷിക്കാം. വീടിനുള്ളില്‍ ഒതുങ്ങി പോയ ഈ അതുല്യ കലാകാരിയ്ക്ക് തന്റെ ക്രിയേറ്റിവിറ്റിയെ പുറത്തെടുക്കാന്‍ നൃത്തത്തിലൂടെ സാധിക്കും. മകള്‍ മീനാക്ഷി കുഞ്ഞുനാളിലെ നൃത്തം അഭ്യസിക്കുന്നുണ്ട്..

അസിനെതിരെ തമന്നയെ ഇറക്കുന്നു


Tamannahനാട്ടുകാരെ മിറിന്‍ഡ കുടപ്പിയ്ക്കുന്ന പണി അസിന്‍ ഏറ്റെടുത്തിട്ട് കാലമേറെയായി. മിറിന്‍ഡയെന്ന മഞ്ഞവെള്ളം കുടിച്ചുള്ള അസിന്റെ സാഹസികതകള്‍ നാട്ടുകാര്‍ക്ക് ഏറെ ബോധിയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മിറിന്‍ഡയുടെ എതിരാളികളായ ഫാന്റയും തെന്നിന്ത്യയിലെ ഒരു ഗ്ലാമര്‍ താരത്തെ രംഗത്തിറക്കുകയാണ്. തമിഴകത്തും ആന്ധ്രയിലും ഏറെ ആരാധകരുള്ള തമന്നയാണ് ഫാന്റയുടെ ബ്രാന്റ് അംബാസിഡര്‍ പദവി ഏറ്റെടുത്തിരിയ്ക്കുന്നത്.

ഫാന്റയുടെ ആരാധകര്‍ക്ക് തമന്നയെ നേരിട്ട് കാണാനുള്ള സൗകര്യവും സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫാന്റയുടെ മോഡലാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.

തെന്നിന്ത്യയില്‍ ട്ടേറെ ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങുന്ന പവിഴ സുന്ദരി തമന്നയെ രംഗത്തിറക്കുന്നതിലൂടെ കമ്പനിക്കാര്‍ ഉന്നമിടുന്നത് അസിനെയാണ്. തമിഴിന് പുറമെ ബോളിവുഡിലും നാലാളറിയുന്ന അസിനെ വെല്ലാന്‍ തമന്ന ലേശം ബുദ്ധിമുട്ടേണ്ടി വരും.

നമുക്ക് പാര്‍ക്കാന്‍: അനൂപ് മേഘ്‌ന വീണ്ടും

Meghna - Anoop
ബ്യൂട്ടിഫുളിനുശേഷം അനൂപ്‌മേനോനുംമേഘ്‌നരാജും പ്രധാന ഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. ചിത്രത്തിന്റെ പേര് ധ്വനിപ്പിക്കുന്ന പാര്‍ക്കാനുള്ള ഇടം തന്നെയാണ് ഡോക്ടര്‍ രാജീവിന്റെയും പ്രൈമറി സ്‌ക്കൂള്‍ ടീച്ചറായ ഭാര്യയുടേയും ലക്ഷ്യം.

വീടെന്ന സ്വപ്നത്തിലേക്കുള്ള ഇവരുടെ യാത്രയും അനുബന്ധ സംഭവങ്ങളുമാണ് നമുക്ക് പാര്‍ക്കാന്‍ പ്രമേയവല്‍ക്കരിക്കുന്നത്. വെറ്റിനറി സര്‍ജനായ രാജീവായ് അനൂപ് മേനോനും ഭാര്യയായ് മേഘ്‌നരാജും അഭിനയിക്കുന്നു.

ഡോക്ടര്‍ ലൌവ് എന്ന ചിത്രത്തിനുശേഷം ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജി ജോണാണ്. തിരക്കഥ,സംഭാഷണം തയ്യാറാക്കുന്നത് ജയന്‍സുനോജ്.

അഭിനയവും തിരക്കഥയും കടന്ന് ബ്യൂട്ടിഫുളിലൂടെ ഗാനരചനയിലും കഴിവുതെളിയിച്ച അനൂപ് മേനോന്‍ നമുക്ക് പാര്‍ക്കാനില്‍ പാട്ടുകളെഴുതുന്നു. രതീഷ് വേഗയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സുധീഷ്, ടിനിടോം, ദേവന്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, പാര്‍വ്വതി, ഗീതാവിജയന്‍, കവിയൂര്‍പൊന്നമ്മ, എന്നിവരാണ് മറ്റു താരങ്ങള്‍. ഫെബ്രുവരി പകുതിയോടെ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായ് ചിത്രീകരണം ആരംഭിക്കും.


ജെസി ഡാനിയലായി പൃഥ്വിരാജ്


Prithviraj
മലയാള സിനിമയുടെ പിതാവിന്റെ വേഷത്തിലേക്ക് പൃഥ്വിരാജ്. മലയാളസിനിമയിലെ ആദ്യനായികയും ആ സിനിമയുടെ നിര്‍മാതാവും ചരിത്രത്തിലും ജീവിതത്തിലും ഒരുപോലെ തിരസ്‌കരിക്കപ്പെട്ടതെങ്ങനെയെന്ന അന്വേഷണവുമായി ഒരുങ്ങുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകവേഷമണിയുന്നത്.

സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 1928ലാണ് മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ ചിത്രീകരിക്കപ്പെടുന്നത് .അതിന്റെ രചനയും നിര്‍മ്മാണവും മാത്രമല്ല,നായയകവേഷം ചെയ്തതും ജെ സി ഡാനിയലായിരുന്നു.

മലയാളസിനിമയുടെ പിതാവെന്ന് പിന്നീടറിയപ്പെട്ട അദ്ദേഹം തന്റെ സിനിമയില്‍ നായികയായി കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിനി പികെ റോസിയെയാണ്. ഏറെ കഷ്ടപ്പാടുകളും വെല്ലുവിളികളും നേരിട്ട് ഡാനിയേല്‍ പൂര്‍ത്തിയാക്കിയ വിഗതകുമാരനെ കാത്തിരുന്നത് രൂക്ഷമായി എതിര്‍പ്പുകളായിരുന്നു.

ചിത്രത്തെ ഉള്‍ക്കൊള്ളാനോ താഴ്ന്ന ജാതിയില്‍പ്പെട്ട റോസിയോടു പൊറുക്കാനോ നാട്ടിലെ സവര്‍ണവിഭാഗക്കാര്‍ തയാറായില്ല. ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററിന്റെ സ്‌ക്രീന്‍ കല്ലെറിഞ്ഞുതകര്‍ത്തും റോസിയുടെ കുടില്‍ കത്തിച്ചും അവര്‍ പ്രതികരിച്ചു.

എതിര്‍പ്പുകളെ നേരിടാന്‍ കഴിയാതെ ഡാനിയലിന് സ്വന്തം നാടായ പാളയംകോട്ടയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടേണ്ടി വന്ന റോസിയുടെ കഥയും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ചിത്രനിര്‍മ്മാണത്തെത്തുടര്‍ന്ന് വന്‍ കടബാധ്യതയില്‍പ്പെട്ട ഡാനിയലിന് പട്ടത്ത് അദ്ദേഹം സ്ഥാപിച്ച ട്രവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സെന്ന മലയാളത്തിലെ ആദ്യസ്റ്റുഡിയോ വില്‍ക്കേണ്ടതായി വന്നു. സിനിമാസ്വപ്‌നങ്ങളുമായി കലാജീവിതം തുടങ്ങിയ ഡാനിയലിനെ ജീവിതാന്ത്യം വരെ അവഗണനയും ദാരിദ്ര്യവും വിടാതെ പിന്തുടര്‍ന്നു. ചലച്ചിത്രകലയ്ക്ക് ജീവിതം ഹോമിച്ച മലയാളസിനിമയുടെ പിതാവിനെയും ആദ്യനായികയെയും സിനിമാചരിത്രത്തില്‍ രേഖപ്പെടുത്താനാണ് സംവിധായകന്‍ കമല്‍ ഉദ്യമിക്കുന്നത്.

റോസിയുടെ ജീവിതം ഇതിവൃത്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ വിനു എബ്രഹാം എഴുതിയ നോവലും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ ജെ സി ഡാനിയലിന്റെ ജീവചരിത്രവും പ്രധാന അവലംബങ്ങളാക്കിയാണ് തിരക്കഥാരചന നടത്തിയിട്ടുള്ളത്. ഒപ്പം മലയാളസിനിമയുടെ തുടക്കം മുതല്‍ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വരെയുള്ള നാള്‍വഴിപ്പട്ടികയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ചിത്രം.വിഗതകുമാരന്റെ പ്രിന്റ് ലഭ്യമല്ലാത്തതിന്റെയും അതു നശിക്കാനിടയായതിന്‍െയും സാഹചര്യമെന്താണെന്ന് ഈ സിനിമ പറയുന്നുണ്ട്.

പ്രൈ ടൈം സിനിമയുടെ ബാനറില്‍ കമലും ഉബൈദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

മലയാളിയുടെ പൊന്‍ മാന്‍.....

Meghna Rajകര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കു വീശിയ ചന്ദനക്കാറ്റാണ് മേഘ്ന രാജ്. മലയാള സിനിമയില്‍ നായികമാര്‍ വന്നു പൊയ്ക്കൊണ്ടേയിരിക്കുമ്പോള്‍ മോഘ്ന രാജ് എന്ന കന്നഡക്കാരി പുതിയ പ്രതീക്ഷകള്‍ക്ക് വക നല്കി ഇവിടെയുണ്ട്. സാരിയും ബ്ലൗസും ധരിച്ച് നെറ്റിയില്‍ പൊട്ടും സീമന്ത സിന്ദൂരവുമിട്ട്, നേര്‍ത്ത രണ്ടു സ്വര്‍ണ്ണ വളകള്‍കൂടി കൈകളിലണിഞ്ഞ് മലയാളിയുടെ അടുക്കളയിലെത്തുന്ന മേഘ്നയില്‍ ലാളിത്യമുള്ള മലയാളി പെണ്‍കുട്ടിയെ കാണാം.
STAR OF THE DAY
കന്നഡ നടിയായിരുന്ന സുമ ജ്വേഷെയുടെ മകള്‍ തമിഴിലും കന്നഡയിലും തിരക്കുള്ളപ്പോള്‍ തന്നെയാണ്
മലയാളത്തിലേക്കുവരുന്നത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ. പിന്നീട് വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങളിലൂടെ മേഘ്ന മലയാളത്തിന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

അടുത്തകാലത്തായി വന്ന ബ്യൂട്ടിഫുള്‍, അച്ഛന്റെ ആണ്‍മക്കള്‍,നമുക്ക്പാര്‍ക്കാന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മേഘ്നയുടെ സാന്നിദ്ധ്യം ഏറെ പ്രസക്തമായ അടയാളപ്പെടുത്തലുകളാണ്. മമ്മൂട്ടിയുടെ നായികയായി ആഗസ്റ് പതിനഞ്ചില്‍ എത്തിയെങ്കിലും സിനിമശ്രദ്ധിക്കപ്പെടാഞ്ഞത് മേഘ്നക്ക് കിട്ടേണ്ട വലിയ ബൂസ്റിംഗ് ഇല്ലാതാക്കി.

ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുള്ള മേഘ്ന മലയാളത്തില്‍ തന്നെ നിറഞ്ഞു നില്ക്കാന്‍ ഇഷ്ടപ്പെടുന്നു. ഗ്ലാമര്‍ വേഷം സിനിമയുടെ ഭാഗമാണെന്നും ഒരു നടി എന്ന നിലയില്‍ അത്തരം വേഷങ്ങള്‍ കൂടി
കമിറ്റ് ചെയ്യാതെ പിടിച്ചു നില്ക്കാനാവില്ലെന്നും ഉള്ള ബോദ്ധ്യം മേഘ്നയ്ക്കുണ്ട്.




അഭിനയിക്കാനുള്ള സാദ്ധ്യതയും സംതൃപ്തിയും തരുന്നത് മലയാളസിനിമകളാണെന്ന് ഇനിയും ഭാഷ ശരിക്കും വഴങ്ങിയിട്ടില്ലാത്ത മേഘ്ന സാക്ഷ്യപ്പെടുത്തുന്നു. മാഡ് ഡാഡ് , മുല്ലമൊട്ടും മുന്തിരിച്ചാറും,
പങ്കായം, കെ.മധുവിന്റെ ചിത്രം, തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി മേഘ്ന സജീവമാണ്. മറ്റ് ഭാഷകളില്‍ നിന്ന് വന്ന് മലയാളത്തിന്റെ ഇഷ്ട താരങ്ങളായ് മാറിയ മീന, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മിറായ്, പത്മപ്രിയ, കനിഹ ഇവരുടെ നിരയിലേക്ക് മേഘ്നയും കടന്നുവന്നിരിക്കുന്നു.

ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമാവുന്നത് മേഘ്നയും സ്വപ്നം കാണുന്നുണ്ട്. അഭിനയശേഷിയുള്ള ഈ
താരത്തെ മലയാളം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.


ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു


Ananyaഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താഴെ വീണ അനന്യയുടെ കൈമുട്ടിനാണ് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന സിനിമയുടെ കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.

വില്ലന്‍ റോളുകള്‍ ചെയ്യുന്ന അബുസലീമും അനന്യയും തമ്മിലുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. അബു സലീം അനന്യയുടെ കൈ പിടിച്ചു തള്ളുന്നതാണ് രംഗം. ആദ്യ ടേക്ക് ഓകെ ആയില്ല. അതിനാല്‍ ഇത് വീണ്ടും എടുക്കുന്നതിനിടെ അനന്യ താഴെ വീഴുകയായിരുന്നു.

ഇടത്തെ കയ്യിലെ എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനന്യയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നടിയെ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്‌സ ലഭ്യമാക്കി.

മലയാളത്തിലെ യുവനടിമാരില്‍ നിര്‍ഭയത്തോടെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയാറാവുന്ന നടിയാണ് അനന്യ. മോഹന്‍ലാല്‍ നായകനായ ശിക്കാരിയിലെ ക്ലൈമാക്‌സ് സീനിലുള്ള അനന്യയുടെ ആക്ഷന്‍രംഗങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മോളിവുഡിലെ വിജയശാന്തിയെന്നാണ് ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അ്‌നന്യയെ അന്ന് വിശേഷിപ്പിച്ചിരുന്നത്. 

Saturday, 21 April 2012

മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍ രജനി

Kochadaiyaanരജനി നായകനാവുന്ന കൊച്ചടിയാന്റെ ചിത്രീകരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയിലേക്കാണ് കൊച്ചടിയാന്റെ ഷൂട്ടിങ് മാറ്റിയിരിക്കന്നത്. 



ഹൈ ടെക് സൗകര്യങ്ങളുള്ള പൈന്‍വുഡ് സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം വിസ്മയ മാക്‌സില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുരളി മനോഹര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനിമേഷന്‍ സൗകര്യങ്ങളാണ് വിസ്മയയില്‍ ഉള്ളതെന്നും ഇതിനാലാണ് തങ്ങളിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ രജനിയ്ക്കും നായിക ദീപിക പദുകോണിനും വമ്പന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോഡിഗാര്‍ഡുകളൊരുക്കിയ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് ആരാധകര്‍ക്ക് ഇവരുടെ അടുക്കല്‍ എത്താനാവില്ല. ഷൂട്ടിങിന്റെ ഇടവേളകളില്‍ കാരവാനില്‍ കഴിയുന്ന രജനി മാധ്യമപ്രവര്‍ത്തകരെപ്പോലും കാണാന്‍ തയാറായിട്ടില്ല.

ഇതുമാത്രമല്ല, വിസ്മയയിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് രംഗങ്ങള്‍ ചോരുമെന്ന് ഭയന്നാണ് രജനിയുടെ മകളും സംവിധായിക യുമായ ഐശ്വര്യ ലൊക്കേഷനില്‍ മൊബൈല്‍ നിരോധിച്ചിരിയ്ക്കുന്നത്.

രജനിയുടെ 3ഡി മോഷന്‍ ക്യാപ്ചര്‍ വളരെ നല്ല രീതിയില്‍ തന്നെചിത്രീകരിയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ചിത്രത്തില്‍രജനിയുടെ രൂപഭാവങ്ങള്‍ ഗാംഭീര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു.

കൊച്ചടിയാന്‍ കേരളത്തിലെ ഷൂട്ടിങ് ഈയാഴ്ച തന്നെ തീരും. ഇതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു.

Mr Marumakanദിലീപിനെ നായകനാവുന്ന മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. സന്ധ്യ മോഹന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ പല പ്രശ്‌നങ്ങള്‍ മൂലം ഷൂട്ടിങ് മുടങ്ങുകയായിരുന്നു.


ദിലീപിന്റെ അമ്മായിമ്മായുടെ വേഷം അവതരിപ്പിയ്ക്കുന്ന ഖുശ്ബുവിന്റെ കാല്‍ ഷൂട്ടങിനിടെ ഒടിഞ്ഞതാണ് ആദ്യം കുഴപ്പമായത്. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തെ വലച്ചു. ഇപ്പോള്‍ ഖുശ്ബു പരിക്ക് മാറി തിരിച്ചുവന്നതോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ പ്രധാന വേഷമവതരിപ്പിയ്ക്കുന്ന ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതും സിനിമയുടെ അണിയറക്കാരെ വിഷമസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ ജഗതിയുടെ രംഗങ്ങളെല്ലാം പുതിയ കോമഡി താരമായി വളരുന്ന ബാബുരാജിനെ വച്ച് റീഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുന്ന മായാമോഹിനി ഉള്‍പ്പെടെ ദിലീപിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിബി-ഉദയന്‍ കൂട്ടുകെട്ട് തന്നെയാണ് മരുമകന്റെയും തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക.

ദിലീപിന്റെ മൈ ബോസിന്റെ പൂജ 23 ന് കൊച്ചിയില്‍

ദിലീപും മംമതയും നായകനായികമാരെയെത്തുന്ന മൈ ബോസിന്റെ പൂജ 23ന് എറണാകുളത്ത് സരേവരം ഹോട്ടലില്‍ രാവിലെ 11.30നു നടക്കും. മമ്മി എന്റ് മീക്കു ശേഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രമേയം പ്രണയമാണ്. മുംബൈയിലെ ഐ.ടി. കമ്പനിയിലെ യുവതിയും സുന്ദരിയുമായ ബോസുതമ്മിലുള്ള ബന്ധം നര്‍മ്മ പശ്ചാതലത്തില്‍ പറയുന്ന മൈബോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ലെന, തുടങ്ങിയവര്‍ അഭിനയിക്കുന്നു. മെയില്‍ ആലപ്പുഴയിലാണ് ചിത്രീകരണം.

Friday, 20 April 2012

തിരുവമ്പാടി തമ്പാന്‍ ആനക്കുരുക്കില്‍!!

ജയറാമിനെ നായകനാക്കി ഒരുക്കുന്ന തിരുവമ്പാടി തമ്പാന്റെ റിലീസിന് മാറ്റം. ഏപ്രില്‍ 20ന് തിയറ്ററുകളിലെത്തുമെന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Thiruvambady Thambanമലയാളത്തില്‍ ആനക്കഥകള്‍ പറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാമിന്റെ വ്യത്യസ്തമായ ഒരാനക്കഥയാണ് തിരുവമ്പാടി തമ്പാന്‍. ഇതൊരാനക്കഥയല്ല, ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാരത്തിനായി തൃശൂരില്‍ പാര്‍പ്പുറപ്പിച്ച 64 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരാണ് തിരുവമ്പാടി ആലങ്ങാട് മാളികക്കാര്‍. പാരമ്പര്യമായി ആനക്കമ്പക്കാരായ ഈ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് തിരുവമ്പാടി തമ്പാന്റെ പശ്ചാത്തലം. ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

ആന ഒരു പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ റിലീസ് നീളാന്‍ കാരണവും ആനയാണെന്നാണ് റിയുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ വൈകുന്നതാണ് തിരുവമ്പാടി തമ്പാന് വിനയായിരിക്കുന്നത്



ഷേണായി മന്ദിരത്തിലെ യക്ഷിക്കഥയില്‍ ജയറാം

Manthrikan
കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുകയാണ് അനിലിന്റെ പുതിയ ചിത്രമായ മാന്ത്രികന്‍. ബ്യൂട്ടിഫുള്‍ എന്ന വിജയചിത്രത്തിനുശേഷം യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍.

മലയാളത്തില്‍ ചുവടുറപ്പിക്കുന്ന പൂനം ബജ്‌വ നായികയായെത്തുന്നു. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമാണ് മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. അനില്‍, രാജന്‍ കിരിയത്ത് ടീം ചേര്‍ന്നൊരുക്കുന്ന ഈ ജയറാം ചിത്രത്തില്‍, ഷേണായ് മന്ദിരത്തിലെ യക്ഷിയുടെ ശല്യം ഒഴിവാക്കാനെത്തുന്ന മുകുന്ദനുണ്ണി, അവിടെ വെച്ച് വര്‍ഷങ്ങളായ് അവന്‍ തേടി നടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു.

മുകുന്ദനുണ്ണിയെ പ്രണയിച്ചുതുടങ്ങുന്ന അവള്‍ക്ക് മാററങ്ങള്‍ സംഭവിക്കുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവര്‍.

മുകുന്ദനുണ്ണിയെ ജയറാമും അയാളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി മാളുവിനെ പൂനം ബജ്‌വയും അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ദേവന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിഖ്, കവിയൂര്‍ പൊന്നമ്മ, പ്രിയ, ലെന, മഹിമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം നല്‍കുന്നു.

ചൈനടൗണ്‍, വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയ്ക്കുശേഷം മാന്ത്രികനിലൂടെ പൂനം ബജ്‌വ മലയാളത്തില്‍ നായിക പദവി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഛായാഗ്രഹണം വൈദി എസ് പിള്ള, എഡിറ്റിംഗ് പി.സി. മോഹന്‍, കല രഞ്ജിത് കോത്താരി, വസ്ത്രാലങ്കാരം റാണാ പ്രതാപ്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കം, പി.ആര്‍.ഓ വാഴൂര്‍ ജോസ്. ഗുണ്ടല്‍ പേട്ടയില്‍ ചിത്രീകരണം ആരംഭിച്ച മാന്ത്രികന്‍ വിഷുവിന് തിയറ്ററുകളിലെത്തും.

അനന്യയുടെ രക്തരക്ഷസ്സിനെ തളയ്ക്കാന്‍ കുരുടി


Raktharashas
ചോരയൂറ്റിക്കുടിയ്ക്ക് രക്ത രക്ഷസ്സ് പ്രേക്ഷകരെ തേടിയെത്തുന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ രക്തരക്ഷസ്സ് 3ഡി ചിത്രം മെയ് ആദ്യവാരമാണ് തിയറ്ററുകളിലെത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തിന് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ 3ഡി സിനിമയില്‍ രക്തരക്ഷസ്സായി അവതാരമെടുക്കുന്നത് നടി അനന്യയാണ്.

ചെറുപ്പക്കാരായ എഴുത്തുകാരും സംവിധായകരും എഡിറ്റര്‍മാരും ഗ്രാഫിക്‌സ് ഡിസൈനര്‍മാരും ഉള്‍പ്പെടുന്ന ആര്‍ ഫാക്ടര്‍ എന്ന കൂട്ടായ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വഹിച്ചത് രൂപേഷ് പോളാണ്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് രക്തരക്ഷസ്സ് വെള്ളിത്തിരയിലെത്തുന്നത്.

എങ്കേയും എപ്പോതും', 'നാടോടികള്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം അനന്യയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് രക്തരക്ഷസ്സിലേത്. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം 'സെക്കന്‍ഡ് ഷോ'യില്‍ കുരുടി എന്ന കഥാപാത്രം അഭിനയിച്ച സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. പ്രശസ്ത നടന്‍ മധുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ '90കളില്‍ കാമ്പസുകളിലെ റൊമാന്റിക് ഹീറോ ആയി മാറിയ നിയാസ് മുസ്‌ല്യാര്‍ ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു.

ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത് രൂപേഷ് പോളാണ്. ഐലന്‍ഡ് ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ ലൊക്കേഷന്‍ കൊല്ലത്തെ അഷ്ടമുടിക്കായലും പരിസരങ്ങളുമാണ്.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ഛായാഗ്രാഹകനായ കെ.പി.പി. നമ്പ്യാതിരിയാണ്.

Thursday, 19 April 2012

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ മായാമോഹിനി


 റിലീസിന് ശേഷമുള്ള ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ആറു കോടിയോളം രൂപ കളക്ഷന്‍ നേടിയ മായാമോഹിനി,ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റെഡി കളക്ഷനുമായി മുന്നേറുന്നു.ഫാമിലി ഓഡിയന്സിന്‍റെ ശക്തമായ സാന്നിധ്യമാണ് ഇപ്പോഴും ചിത്രത്തെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമത്‌ നിര്‍ത്തുന്നത്.നല്ല ചിത്രമെന്ന അഭിപ്രായം നേടിയ ആഷിക്ക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയവുമായാണ് ഇപ്പോള്‍ മായാമോഹിനിയുടെ മത്സരം.22 ഫീമെയില്‍ കോട്ടയം യുവാക്കളുടെ ഇടയിലാണ് ശ്രദ്ധിക്കപ്പെടുന്നതെന്കില്‍ മായാമോഹിനി ഒരേ സമയം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു.അത് തന്നെയാണ് വിഷു ചിത്രങ്ങളില്‍ മായാമോഹിനി ഒന്നാമാതെത്താനുള്ള കാരണവും.

ആഷിക്ക് അബു 22 ഫീമെയില്‍ കോട്ടയത്തിലൂടെ കഥ പറച്ചിലിന്‍റെ യാഥാസ്ഥിതിക സങ്കേതങ്ങളെ വെല്ലുവിളിക്കുമ്പോള്‍ സംവിധായകന്‍ ജോസ്‌ തോമസ്‌ മായാമോഹിനിയില്‍ മലയാള സിനിമയിലെ വിവിധ താരങ്ങളുടെ ഇമേജ് മാറ്റിയെഴുതുകയാണ് ചെയ്യുന്നത്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ മാത്രം സിനിമയില്‍ നിറഞ്ഞു നിന്ന സ്ഫടികം ജോര്‍ജ്‌ അടക്കമുള്ളവരുടെ വ്യത്യസ്തമായ പാത്ര സൃഷ്ടിയാണ് മായാമോഹിനിയിലെ പുതുമ.ജനപ്രിയ നടന്‍ ദിലീപിന്‍റെ കഴിവുകള്‍ പരീക്ഷിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് മായാമോഹിനി.സിനിമയില്‍ കോമഡി കളം നിറയുമ്പോള്‍ ദിലീപിന്‍റെ അഭിനയവും ചര്‍ച്ച ചെയ്യപ്പെടുന്നു.ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഗാനങ്ങളും,കൊറിയോഗ്രഫിയിലെ വ്യത്യസ്തതയും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നു.കുട്ടികളെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്


മാധവന്‍ നായരായി അക്ഷയ് കുമാര്‍

Akshay Kumar and Mohanlal
പ്രിയദര്‍ശന്റെ ഒരു മലയാളചിത്രം കൂടി ബോളിവുഡിലേക്ക്. കഴിഞ്ഞ ക്രിസ്മസിന് തിയറ്ററുകളിലെത്തിയ അറബിയും ഒട്ടകവും പി മാധവന്‍ നായരുമാണ് ഹിന്ദി സംസാരിയ്ക്കാനൊരുങ്ങുന്നത്.

പ്രിയന്റെ പ്രിയതാരമായ അക്ഷയ് കുമാര്‍ തന്നെയാണ് മാധവന്‍ നായരുടെ ഹിന്ദി റീമേക്കിന് ചരട് വലിയ്ക്കുന്നത്. പ്രഭുദേവ ഒരുക്കുന്ന റൗഡി റാത്തോറിന് ശേഷം അറബിയും ഒട്ടകത്തിന്റെയും റീമേക്ക് ജോലികള്‍ ആരംഭിയ്ക്കാനാണ് അക്ഷയ് യുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ റീമേക്കുകളായ ബോഡിഗാര്‍ഡ്, സിങ്കം, വാണ്ടഡ് തുടങ്ങിയവ വമ്പന്‍ വിജയം നേടിയിരുന്നു. ഈ ട്രെന്റിന്റെ ചുവടുപിടിച്ചാണ് അക്ഷയും റീമേക്കില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് നായകാവുമെന്ന് പ്രിയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവും അക്ഷയ് കുമാര്‍ തന്നെയാവും.

അതേസമയം പ്രിയന്റെ ആദ്യ ബോളിവുഡ് ആക്ഷന്‍ ചിത്രമായ തേസ് റിലീസിനൊരുങ്ങുകയാണ്, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, സയീദ് ഖാന്‍, കങ്കണ റാവത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഹൈ ഫൈ ആക്ഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന തേസിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹാരിപോട്ടര്‍, ബോണ്‍ ഐഡിന്റിന്റി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഗരെ മില്‍നെ, പീറ്റര്‍ പെഡ്രോ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും.


ഭദ്രാസനത്തില്‍ പൃഥ്വിയും കാവ്യയുമില്ല


സന്തോഷ്‌ ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച അനന്തഭദ്രത്തിന്‌ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ സജീവമാണ്‌. നവാഗതനായ ജബ്ബാര്‍ കല്ലറയ്‌ക്കല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ ഭദ്രാസനം എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. എന്നാല്‍ അനന്തഭദ്രത്തില്‍ നായകനും നായികയുമായി അഭിനയിച്ച പൃഥ്വിരാജും കാവ്യാമാധവനും ഈ ചിത്രത്തിലുണ്ടാകില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. 
ഇവര്‍ക്ക്‌ പകരം പുതിയ നായകനെയും നായികയെയും തേടുകയാണ്‌ സംവിധായകന്‍ ജബ്ബാര്‍. ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലെ നായികയായ ഹരിപ്രിയയെ ഈ ചിത്രത്തിലേക്ക്‌ നായികയായി പരിഗണിക്കുന്നുമുണ്ട്‌. ആദ്യ ഭാഗത്തിലെ വില്ലന്‍ കഥാപാത്രമായ ദിഗംബരനെ ചുറ്റിപ്പറ്റിയാണ്‌ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്‌. മനോജ്‌ കെ ജയന്‍ തന്നെയാണ്‌ ദിഗംബരനായി വരുന്നത്‌. ആദ്യ ഭാഗത്തിലേത്‌ പോലെ കലാഭവന്‍ മണിയും രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. മറ്റു സാങ്കേതികപ്രവര്‍ത്തകരെയും അഭിനേതാക്കളെയും നിശ്‌ചയിച്ചുവരുന്നു. മാന്ത്രിക നോവലുകളിലൂടെ ശ്രദ്ധേയനായ സുനില്‍ പരമേശ്വറാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌. സജിത്‌കുമാറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കോഴിക്കോട്‌, ഹൈദരാബാദ്‌, കണ്ണൂര്‍, രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരിക്കും ഭദ്രാസനത്തിന്റെ ചിത്രീകരണം

ഡേര്‍ട്ടി പിക്‌ചര്‍ തമിഴിലേക്ക്‌; നയന്‍താര നായിക?


തെന്നിന്ത്യന്‍ ഗ്‌ളാമര്‍താരം സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ പറഞ്ഞ 
ഡേര്‍ട്ടി പിക്‌ചര്‍ എന്ന ചിത്രം തമിഴില്‍ എടുക്കുന്നു. ഡേര്‍ട്ടി പിക്‌ചറിന്റെ തമിഴ്‌ പതിപ്പില്‍ നയന്‍താര നായികയാകുമെന്നാണ്‌ സൂചന. ഹിന്ദി പതിപ്പില്‍ വിദ്യാബാലനായിരുന്നു നായിക. സില്‍ക്ക്‌ സ്‌മിതയുടെ ദുരന്തപൂര്‍ണമായ ജീവിതം തന്‍മയത്വത്തോടെ അവതരിപ്പിച്ച വിദ്യാബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും നേടിയിരുന്നു.
അതേസമയം ചിത്രം തമിഴില്‍ റിമേക്ക്‌ ചെയ്യുമ്പോള്‍ അനുഷ്‌ക്ക നായികയാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്‌. എന്നാല്‍ പിന്നീട്‌ അനുഷ്‌ക്ക തന്നെ ആ റിപ്പോര്‍ട്ട്‌ നിഷേധിച്ചിരുന്നു. നയന്‍താര നായികയായി അഭിനയിക്കണമെന്നാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം. അഭിനയപ്രാധാന്യമേറിയ വേഷമായതിനാല്‍ നയന്‍സ്‌ ഈ ഓഫര്‍ സ്വീകരിക്കുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. ഒരുപക്ഷെ നയന്‍താര തയ്യാറായില്ലെങ്കില്‍ നിഖിതയെ പരിഗണിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.
പ്രഭുദേവയുമൊത്തുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന്‌ ഒരിടവേളയ്‌ക്ക്‌ ശേഷം അഭിനയരംഗത്തേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണ്‌ നയന്‍സ്‌. ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപിചന്ദിന്റെ നായികയായാണ്‌ നയന്‍താരയുടെ മടങ്ങിവരവ്‌. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ 25ന്‌ സ്വിസ്‌റ്റര്‍ലന്‍ഡില്‍ ആരംഭിക്കും. അതിനുശേഷം പഴയ കാമുകന്‍ ചിമ്പുവിന്റെ നായികയായും അജിത്തിനെയും ആര്യയെയും നായകന്‍മാരാക്കി വിഷ്‌ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയന്‍താര അഭിനയിക്കും.

ട്രിവാന്‍ഡ്രം ലോഡ്‌ജില്‍ മേഘ്‌നയ്‌ക്ക്‌ പ്രാധാന്യമേറി; പത്‌മപ്രിയ പിന്‍മാറി


ബ്യൂട്ടിഫുളിന്‌ ശേഷം വി കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്‌ജില്‍ നിന്ന്‌ പത്‌മപ്രിയ പിന്‍മാറി. ബ്യൂട്ടിഫുളിന്‌ ശേഷം അനൂപ്‌ മേനോനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ പത്‌മപ്രിയ നായികയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചെറിയ റോളില്‍ മേഘ്‌നാരാജും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.  
എന്നാല്‍ ഇപ്പോള്‍ പത്‌മപ്രിയയ്‌ക്ക്‌ ചെറിയ വേഷവും മേഘ്‌നയ്‌ക്ക്‌ നായികാപ്രാധാന്യമുള്ള വേഷവുമാണുള്ളത്‌. ആദ്യം തന്നോട്‌ പറഞ്ഞ തിരക്കഥയില്‍ മാറ്റം വരുത്തിയതായും ചിത്രത്തില്‍ തനിക്ക്‌ വളരെ ചെറിയ റോളായിരിക്കുമെന്നും അനൂപ്‌ അറിയിച്ചതായി പത്‌മപ്രിയ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും തനിക്ക്‌ അതില്‍ യാതൊരു വിഷമവും ഇല്ലെന്നും അവര്‍ പറഞ്ഞു. പലപ്പോഴും തിരക്കഥയില്‍ പൂര്‍ണമായി മാറ്റം വരുത്തിയ ശേഷമാണ്‌ നടിമാരെ ഇത്തരം കാര്യങ്ങള്‍ അറിയിക്കാറുള്ളത്‌. അപ്പോഴേക്കും നടിമാര്‍ക്ക്‌ പിന്മാറാകാനാകാത്ത സാഹചര്യമായിരിക്കും. എന്നാല്‍ അനൂപ്‌ മേനോന്‍ ഇക്കാര്യം നേരത്തെ പറയാനുള്ള മാന്യത കാട്ടിയെന്നും പത്‌മപ്രിയ പറഞ്ഞു. എന്നാല്‍ പത്‌മപ്രിയയുടെ പിന്‍മാറ്റത്തെക്കുറിച്ച്‌ വേറെയും കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്‌. അനൂപ്‌ മേനോനും മേഘ്‌നയും തമ്മിലുള്ള അടുപ്പമാണ്‌ പത്‌മപ്രിയയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്‌ക്കാന്‍ കാരണമത്രെ. മേഘ്‌നയ്‌ക്കു വേണ്ടി പത്‌മപ്രിയയുടെ പ്രാധാന്യം കുറയ്‌ക്കുന്ന രീതിയില്‍ തിരക്കഥയില്‍ അനൂപ്‌ മാറ്റം വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്‌.

കരുതിയിരിക്കുക, രക്തരക്ഷസായി അനന്യ വരുന്നു


ഈ അവധിക്കാലത്ത്‌ കുട്ടികളെ പേടിപ്പെടുത്താന്‍ രക്‌തരക്ഷസ്‌ വരുന്നു. മെയ്‌ ആദ്യം വാരം പ്രദര്‍ശനത്തിനെത്തുന്ന രക്‌തരക്ഷസ്‌ എന്ന ത്രീഡി ചിത്രത്തില്‍ അനന്യയാണ്‌ രക്‌തരക്ഷസായി അഭിനയിച്ചിരിക്കുന്നത്‌. ചെറുപ്പക്കാരായ എഴുത്തുകാരും സംവിധായകരും എഡിറ്റര്‍മാരും ഗ്രാഫിക്‌സ്‌ ഡിസൈനര്‍മാരും ഉള്‍പ്പെടുന്ന ആര്‍ ഫാക്‌ടര്‍ എന്ന കൂട്ടായ്‌മയാണ്‌ ചിത്രം സംവിധാനം 
ചെയ്‌തിരിക്കുന്നത്‌.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ്‌ രക്‌തരക്ഷസ്‌ ഒരുക്കിയിരിക്കുന്നത്‌. ത്രീ ഡ്രീംസ്‌ ഇന്റര്‍നാണഷണലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. സെക്കന്‍ഡ്‌ ഷോയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണിയാണ്‌ ഈ ചിത്രത്തിലെ നായകന്‍. പ്രശസ്‌ത നടന്‍ മധുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്‌ രൂപേഷ്‌ പോളാണ്‌. കൊല്ലം അഷ്‌ടമുടിക്കായലിന്റെയും പരിസരപ്രദേശങ്ങളിലുമായാണ്‌ രക്‌തരക്ഷസ്‌ ത്രീഡി ചിത്രീകരിച്ചിരിക്കുന്നത്‌.