Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Showing posts with label News. Show all posts
Showing posts with label News. Show all posts

Sunday, 13 May 2012

പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുരാജ്


Mollywood To See A Serious Suraj Venjarumoodu കോമഡി മാത്രമല്ല തനിയ്ക്ക് വഴങ്ങുകയുള്ളൂ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്നവര്‍ പൊടുന്നനെ കോമഡിയിലേയ്ക്ക് മാറിയതാണോ സുരാജിനെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല.

എന്തായാലും ഇനി അല്പം സീരിയസാവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ലെ നായകന്‍ സുരാജാണ്. ചിത്രത്തില്‍ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് പറയുന്നു. സീരിയസ് റോളാണെങ്കിലും അല്പ സ്വല്‍പം തമാശകളൊക്കെയുള്ള ചിത്രം തന്നെയാണിതെന്നും സുരാജ്.

താന്‍ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും സംവിധായകന്‍ പറഞ്ഞു. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

Friday, 4 May 2012

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Vidya Balan,ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.


അമ്പതിന്റെ നിറവില്‍ ചാക്കോച്ചന്‍


Kunchacko Boban Hits 50 അനിയത്തിപ്രാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന് ഹാഫ് സെഞ്ചുറി. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ മല്ലുസിങിലൂടെയാണ് ചാക്കോച്ചന്‍ കരിയറിലെ അമ്പതാം സിനിമ തികച്ചത്. മല്ലുസിങില്‍ അനിയെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിയ്ക്കുന്നത്.

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോയ്ക്ക് സമ്മാനിച്ചത് ചോക്ലേറ്റ് ഹീറോ പരിവേഷമാണ്. എന്നാല്‍ ഈ ഇമേജ് തന്നെ പിന്‍കാലത്ത് നടന് വിനയായി. ഒരേ ടൈപ്പിലുള്ള വേഷങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകന് കുഞ്ചാക്കോ ബോബനെ മടുത്തു.

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തതോടെ താത്കാലികമായി ഒരു വാനവാസത്തിന് പോകേണ്ട ഗതികേടും ചാക്കോച്ചന് വന്ന് ചേര്‍ന്നു. മെഗാഹിറ്റായി മാറിയ ക്ലാസ്‌മേറ്റില്‍ നരേന്‍ അവതരിപ്പിച്ച വേഷം നിരസിയ്ക്കുകയെന്ന മണ്ടത്തരവും ഇക്കാലത്ത് നടന്‍ കാണിച്ചു.

എന്നാല്‍ സിനിമാലോകത്തെയാകെ അമ്പരിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ തിരിച്ചുവരാന്‍ കുഞ്ചാക്കോ ബോബന് പിന്നീട് കഴിഞ്ഞു. വില്ലനും സഹനടനുമായി അഭിനയിക്കാന്‍ കാണിച്ച മനസ്ഥിതിയും മണ്ണിന്റെ മണമുള്ള വേഷങ്ങളുമാണ് രണ്ടാംവരവില്‍ ചാക്കോച്ചന് തുണയായത്. കൈനിറയെ സിനിമകളുമായി ചാക്കോച്ചന്റെ യാത്ര ഇനിയും തുടരുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം, ആശംസിയ്ക്കാം...

Saturday, 21 April 2012

മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍ രജനി

Kochadaiyaanരജനി നായകനാവുന്ന കൊച്ചടിയാന്റെ ചിത്രീകരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയിലേക്കാണ് കൊച്ചടിയാന്റെ ഷൂട്ടിങ് മാറ്റിയിരിക്കന്നത്. 



ഹൈ ടെക് സൗകര്യങ്ങളുള്ള പൈന്‍വുഡ് സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം വിസ്മയ മാക്‌സില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുരളി മനോഹര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനിമേഷന്‍ സൗകര്യങ്ങളാണ് വിസ്മയയില്‍ ഉള്ളതെന്നും ഇതിനാലാണ് തങ്ങളിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ രജനിയ്ക്കും നായിക ദീപിക പദുകോണിനും വമ്പന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോഡിഗാര്‍ഡുകളൊരുക്കിയ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് ആരാധകര്‍ക്ക് ഇവരുടെ അടുക്കല്‍ എത്താനാവില്ല. ഷൂട്ടിങിന്റെ ഇടവേളകളില്‍ കാരവാനില്‍ കഴിയുന്ന രജനി മാധ്യമപ്രവര്‍ത്തകരെപ്പോലും കാണാന്‍ തയാറായിട്ടില്ല.

ഇതുമാത്രമല്ല, വിസ്മയയിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് രംഗങ്ങള്‍ ചോരുമെന്ന് ഭയന്നാണ് രജനിയുടെ മകളും സംവിധായിക യുമായ ഐശ്വര്യ ലൊക്കേഷനില്‍ മൊബൈല്‍ നിരോധിച്ചിരിയ്ക്കുന്നത്.

രജനിയുടെ 3ഡി മോഷന്‍ ക്യാപ്ചര്‍ വളരെ നല്ല രീതിയില്‍ തന്നെചിത്രീകരിയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ചിത്രത്തില്‍രജനിയുടെ രൂപഭാവങ്ങള്‍ ഗാംഭീര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു.

കൊച്ചടിയാന്‍ കേരളത്തിലെ ഷൂട്ടിങ് ഈയാഴ്ച തന്നെ തീരും. ഇതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു.

Mr Marumakanദിലീപിനെ നായകനാവുന്ന മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. സന്ധ്യ മോഹന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ പല പ്രശ്‌നങ്ങള്‍ മൂലം ഷൂട്ടിങ് മുടങ്ങുകയായിരുന്നു.


ദിലീപിന്റെ അമ്മായിമ്മായുടെ വേഷം അവതരിപ്പിയ്ക്കുന്ന ഖുശ്ബുവിന്റെ കാല്‍ ഷൂട്ടങിനിടെ ഒടിഞ്ഞതാണ് ആദ്യം കുഴപ്പമായത്. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തെ വലച്ചു. ഇപ്പോള്‍ ഖുശ്ബു പരിക്ക് മാറി തിരിച്ചുവന്നതോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ പ്രധാന വേഷമവതരിപ്പിയ്ക്കുന്ന ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതും സിനിമയുടെ അണിയറക്കാരെ വിഷമസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ ജഗതിയുടെ രംഗങ്ങളെല്ലാം പുതിയ കോമഡി താരമായി വളരുന്ന ബാബുരാജിനെ വച്ച് റീഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുന്ന മായാമോഹിനി ഉള്‍പ്പെടെ ദിലീപിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിബി-ഉദയന്‍ കൂട്ടുകെട്ട് തന്നെയാണ് മരുമകന്റെയും തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക.

ദിലീപിന്റെ മൈ ബോസിന്റെ പൂജ 23 ന് കൊച്ചിയില്‍

ദിലീപും മംമതയും നായകനായികമാരെയെത്തുന്ന മൈ ബോസിന്റെ പൂജ 23ന് എറണാകുളത്ത് സരേവരം ഹോട്ടലില്‍ രാവിലെ 11.30നു നടക്കും. മമ്മി എന്റ് മീക്കു ശേഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രമേയം പ്രണയമാണ്. മുംബൈയിലെ ഐ.ടി. കമ്പനിയിലെ യുവതിയും സുന്ദരിയുമായ ബോസുതമ്മിലുള്ള ബന്ധം നര്‍മ്മ പശ്ചാതലത്തില്‍ പറയുന്ന മൈബോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ലെന, തുടങ്ങിയവര്‍ അഭിനയിക്കുന്നു. മെയില്‍ ആലപ്പുഴയിലാണ് ചിത്രീകരണം.

Friday, 20 April 2012

തിരുവമ്പാടി തമ്പാന്‍ ആനക്കുരുക്കില്‍!!

ജയറാമിനെ നായകനാക്കി ഒരുക്കുന്ന തിരുവമ്പാടി തമ്പാന്റെ റിലീസിന് മാറ്റം. ഏപ്രില്‍ 20ന് തിയറ്ററുകളിലെത്തുമെന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Thiruvambady Thambanമലയാളത്തില്‍ ആനക്കഥകള്‍ പറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാമിന്റെ വ്യത്യസ്തമായ ഒരാനക്കഥയാണ് തിരുവമ്പാടി തമ്പാന്‍. ഇതൊരാനക്കഥയല്ല, ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാരത്തിനായി തൃശൂരില്‍ പാര്‍പ്പുറപ്പിച്ച 64 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരാണ് തിരുവമ്പാടി ആലങ്ങാട് മാളികക്കാര്‍. പാരമ്പര്യമായി ആനക്കമ്പക്കാരായ ഈ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് തിരുവമ്പാടി തമ്പാന്റെ പശ്ചാത്തലം. ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

ആന ഒരു പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ റിലീസ് നീളാന്‍ കാരണവും ആനയാണെന്നാണ് റിയുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ വൈകുന്നതാണ് തിരുവമ്പാടി തമ്പാന് വിനയായിരിക്കുന്നത്



ഷേണായി മന്ദിരത്തിലെ യക്ഷിക്കഥയില്‍ ജയറാം

Manthrikan
കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുകയാണ് അനിലിന്റെ പുതിയ ചിത്രമായ മാന്ത്രികന്‍. ബ്യൂട്ടിഫുള്‍ എന്ന വിജയചിത്രത്തിനുശേഷം യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍.

മലയാളത്തില്‍ ചുവടുറപ്പിക്കുന്ന പൂനം ബജ്‌വ നായികയായെത്തുന്നു. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമാണ് മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. അനില്‍, രാജന്‍ കിരിയത്ത് ടീം ചേര്‍ന്നൊരുക്കുന്ന ഈ ജയറാം ചിത്രത്തില്‍, ഷേണായ് മന്ദിരത്തിലെ യക്ഷിയുടെ ശല്യം ഒഴിവാക്കാനെത്തുന്ന മുകുന്ദനുണ്ണി, അവിടെ വെച്ച് വര്‍ഷങ്ങളായ് അവന്‍ തേടി നടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു.

മുകുന്ദനുണ്ണിയെ പ്രണയിച്ചുതുടങ്ങുന്ന അവള്‍ക്ക് മാററങ്ങള്‍ സംഭവിക്കുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവര്‍.

മുകുന്ദനുണ്ണിയെ ജയറാമും അയാളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി മാളുവിനെ പൂനം ബജ്‌വയും അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ദേവന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിഖ്, കവിയൂര്‍ പൊന്നമ്മ, പ്രിയ, ലെന, മഹിമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം നല്‍കുന്നു.

ചൈനടൗണ്‍, വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയ്ക്കുശേഷം മാന്ത്രികനിലൂടെ പൂനം ബജ്‌വ മലയാളത്തില്‍ നായിക പദവി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഛായാഗ്രഹണം വൈദി എസ് പിള്ള, എഡിറ്റിംഗ് പി.സി. മോഹന്‍, കല രഞ്ജിത് കോത്താരി, വസ്ത്രാലങ്കാരം റാണാ പ്രതാപ്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കം, പി.ആര്‍.ഓ വാഴൂര്‍ ജോസ്. ഗുണ്ടല്‍ പേട്ടയില്‍ ചിത്രീകരണം ആരംഭിച്ച മാന്ത്രികന്‍ വിഷുവിന് തിയറ്ററുകളിലെത്തും.

അനന്യയുടെ രക്തരക്ഷസ്സിനെ തളയ്ക്കാന്‍ കുരുടി


Raktharashas
ചോരയൂറ്റിക്കുടിയ്ക്ക് രക്ത രക്ഷസ്സ് പ്രേക്ഷകരെ തേടിയെത്തുന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ രക്തരക്ഷസ്സ് 3ഡി ചിത്രം മെയ് ആദ്യവാരമാണ് തിയറ്ററുകളിലെത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തിന് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ 3ഡി സിനിമയില്‍ രക്തരക്ഷസ്സായി അവതാരമെടുക്കുന്നത് നടി അനന്യയാണ്.

ചെറുപ്പക്കാരായ എഴുത്തുകാരും സംവിധായകരും എഡിറ്റര്‍മാരും ഗ്രാഫിക്‌സ് ഡിസൈനര്‍മാരും ഉള്‍പ്പെടുന്ന ആര്‍ ഫാക്ടര്‍ എന്ന കൂട്ടായ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വഹിച്ചത് രൂപേഷ് പോളാണ്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് രക്തരക്ഷസ്സ് വെള്ളിത്തിരയിലെത്തുന്നത്.

എങ്കേയും എപ്പോതും', 'നാടോടികള്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം അനന്യയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് രക്തരക്ഷസ്സിലേത്. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം 'സെക്കന്‍ഡ് ഷോ'യില്‍ കുരുടി എന്ന കഥാപാത്രം അഭിനയിച്ച സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. പ്രശസ്ത നടന്‍ മധുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ '90കളില്‍ കാമ്പസുകളിലെ റൊമാന്റിക് ഹീറോ ആയി മാറിയ നിയാസ് മുസ്‌ല്യാര്‍ ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു.

ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത് രൂപേഷ് പോളാണ്. ഐലന്‍ഡ് ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ ലൊക്കേഷന്‍ കൊല്ലത്തെ അഷ്ടമുടിക്കായലും പരിസരങ്ങളുമാണ്.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ഛായാഗ്രാഹകനായ കെ.പി.പി. നമ്പ്യാതിരിയാണ്.

Thursday, 19 April 2012

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ മായാമോഹിനി


 റിലീസിന് ശേഷമുള്ള ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ആറു കോടിയോളം രൂപ കളക്ഷന്‍ നേടിയ മായാമോഹിനി,ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റെഡി കളക്ഷനുമായി മുന്നേറുന്നു.ഫാമിലി ഓഡിയന്സിന്‍റെ ശക്തമായ സാന്നിധ്യമാണ് ഇപ്പോഴും ചിത്രത്തെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമത്‌ നിര്‍ത്തുന്നത്.നല്ല ചിത്രമെന്ന അഭിപ്രായം നേടിയ ആഷിക്ക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയവുമായാണ് ഇപ്പോള്‍ മായാമോഹിനിയുടെ മത്സരം.22 ഫീമെയില്‍ കോട്ടയം യുവാക്കളുടെ ഇടയിലാണ് ശ്രദ്ധിക്കപ്പെടുന്നതെന്കില്‍ മായാമോഹിനി ഒരേ സമയം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു.അത് തന്നെയാണ് വിഷു ചിത്രങ്ങളില്‍ മായാമോഹിനി ഒന്നാമാതെത്താനുള്ള കാരണവും.

ആഷിക്ക് അബു 22 ഫീമെയില്‍ കോട്ടയത്തിലൂടെ കഥ പറച്ചിലിന്‍റെ യാഥാസ്ഥിതിക സങ്കേതങ്ങളെ വെല്ലുവിളിക്കുമ്പോള്‍ സംവിധായകന്‍ ജോസ്‌ തോമസ്‌ മായാമോഹിനിയില്‍ മലയാള സിനിമയിലെ വിവിധ താരങ്ങളുടെ ഇമേജ് മാറ്റിയെഴുതുകയാണ് ചെയ്യുന്നത്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ മാത്രം സിനിമയില്‍ നിറഞ്ഞു നിന്ന സ്ഫടികം ജോര്‍ജ്‌ അടക്കമുള്ളവരുടെ വ്യത്യസ്തമായ പാത്ര സൃഷ്ടിയാണ് മായാമോഹിനിയിലെ പുതുമ.ജനപ്രിയ നടന്‍ ദിലീപിന്‍റെ കഴിവുകള്‍ പരീക്ഷിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് മായാമോഹിനി.സിനിമയില്‍ കോമഡി കളം നിറയുമ്പോള്‍ ദിലീപിന്‍റെ അഭിനയവും ചര്‍ച്ച ചെയ്യപ്പെടുന്നു.ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഗാനങ്ങളും,കൊറിയോഗ്രഫിയിലെ വ്യത്യസ്തതയും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നു.കുട്ടികളെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്


മാധവന്‍ നായരായി അക്ഷയ് കുമാര്‍

Akshay Kumar and Mohanlal
പ്രിയദര്‍ശന്റെ ഒരു മലയാളചിത്രം കൂടി ബോളിവുഡിലേക്ക്. കഴിഞ്ഞ ക്രിസ്മസിന് തിയറ്ററുകളിലെത്തിയ അറബിയും ഒട്ടകവും പി മാധവന്‍ നായരുമാണ് ഹിന്ദി സംസാരിയ്ക്കാനൊരുങ്ങുന്നത്.

പ്രിയന്റെ പ്രിയതാരമായ അക്ഷയ് കുമാര്‍ തന്നെയാണ് മാധവന്‍ നായരുടെ ഹിന്ദി റീമേക്കിന് ചരട് വലിയ്ക്കുന്നത്. പ്രഭുദേവ ഒരുക്കുന്ന റൗഡി റാത്തോറിന് ശേഷം അറബിയും ഒട്ടകത്തിന്റെയും റീമേക്ക് ജോലികള്‍ ആരംഭിയ്ക്കാനാണ് അക്ഷയ് യുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ റീമേക്കുകളായ ബോഡിഗാര്‍ഡ്, സിങ്കം, വാണ്ടഡ് തുടങ്ങിയവ വമ്പന്‍ വിജയം നേടിയിരുന്നു. ഈ ട്രെന്റിന്റെ ചുവടുപിടിച്ചാണ് അക്ഷയും റീമേക്കില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് നായകാവുമെന്ന് പ്രിയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവും അക്ഷയ് കുമാര്‍ തന്നെയാവും.

അതേസമയം പ്രിയന്റെ ആദ്യ ബോളിവുഡ് ആക്ഷന്‍ ചിത്രമായ തേസ് റിലീസിനൊരുങ്ങുകയാണ്, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, സയീദ് ഖാന്‍, കങ്കണ റാവത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഹൈ ഫൈ ആക്ഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന തേസിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹാരിപോട്ടര്‍, ബോണ്‍ ഐഡിന്റിന്റി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഗരെ മില്‍നെ, പീറ്റര്‍ പെഡ്രോ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും.