Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Showing posts with label Gossip. Show all posts
Showing posts with label Gossip. Show all posts

Friday, 4 May 2012

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Vidya Balan,ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.


കൊല്ലാനും ചാവാനും നിവേദയില്ല

Nivetha Not In Ninnem Kollum Njaanum Chaavum 101265
മലയാളത്തില്‍ ഒരു പുതുമുഖ സംവിധായകന്‍ കൂടി അരങ്ങേറ്റത്തിനൊരുങ്ങുന്നു. ലാല്‍ജോസിന്റെ കളരിയില്‍ ശിക്ഷണം നേടിയ എന്‍കെ ഗിരീഷാണ് സ്വതന്ത്രസംവിധായകനായി മാറുന്നത്. സെക്കന്റ് ഷോ ഫെയിം സണ്ണി വെയ്‌നെ നായകനാക്കി നിന്നെയും കൊല്ലും ഞാനും ചാവുമെന്നൊരു സിനിമയാണ് ഗിരീഷ് അനൗണ്‍സ് ചെയ്തിരിയ്ക്കുന്നത്.

സെക്കന്റ് ഷോയിലെ കുരുടിയെന്ന കഥാപാത്രം ഹിറ്റായതോടെ സണ്ണിയ്ക്ക് കൈനിറയെ ഓഫറുകളാണ്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്, മലയാളം 3ഡി ഹൊറര്‍ മൂവി രക്തരക്ഷസ് എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മാറിയ നിവേദയെയാണ് ഈ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന നിവേദ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മിസ് കേരള രോഹിണി മറിയം ഇടിക്കുള മോഡലുകളായ പൂജിത രവീന്ദ്രന്‍, സിജ റോസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മെയ് നാലിന ് ഗോവയിലാണ് നിന്നെയും കൊല്ലും ഞാനും ചാവും ഷൂട്ടിങ് തുടങ്ങുന്നത്.

Friday, 27 April 2012

തീവ്ര പ്രണയവുമായി ചട്ടക്കാരി.........


രതിനിര്‍വ്വേദത്തിലൂടെ മലയാളിക്ക്‌ സിനിമയുടെ പുനരാഖ്യാനത്തിന്റെ വേറിട്ട ചലച്ചിത്രഭാഷ കാട്ടിത്തന്ന രേവതി കലാമന്ദിര്‍ വീണ്ടുമെത്തുന്നു. അതും ഒരു രതിചിത്രത്തിന്റെ റീമേക്കുമായി. രതിനിര്‍വ്വേദം പോലെ ഏഴുപതുകളിലെ മലയാളി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ചട്ടക്കാരിയുടെ റീമേക്കുമായാണ്‌ രേവതി കലാമന്ദിര്‍ എത്തുന്നത്‌. മലയാള സിനിമയില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട്‌ വെറും 25 ദിവസം കൊണ്ട്‌ ചട്ടക്കാരി റീമേക്ക്‌ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
തിരുവനന്തപുരം, കൂനൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചട്ടക്കാരി സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത സംവിധായകനായിരുന്ന കെ എസ്‌ സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവനാണ്‌. പഴയ ചട്ടക്കാരിയില്‍ ലക്ഷ്‌മിയും മോഹനനുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ പുതിയ പതിപ്പില്‍ തെന്നിന്ത്യന്‍ ഗ്‌ളാമര്‍ താരം ഷംന കാസിമും ഹേമന്ദുമാണ്‌ നായികാ-നായകന്‍മാര്‍. ഇവര്‍ക്ക്‌ പുറമെ ഇന്നസെന്റ്‌, സുവര്‍ണ, രേണുക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.
പമ്മന്റെ നോവലിനെ ആസ്‌പദമാക്കി തോപ്പില്‍ ഭാസി രചിച്ച തിരക്കഥയില്‍ കെ എസ്‌ സേതുമാധവന്‍ സംവിധാനം ചെയ്‌ത ചട്ടക്കാരി 1974ലാണ്‌ പുറത്തിറങ്ങിയത്‌. ഇംഗ്‌ളണ്ടിലേക്ക്‌ തിരികെപ്പോന്നത്‌ സ്വപ്‌നം കണ്ടുകഴിയുന്ന മോറിസ്‌ എന്ന എന്‍ജിന്‍ ഡ്രൈവറായ ആംഗ്‌ളോ-ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ്‌ ചട്ടക്കാരി പറയുന്നത്‌. സുന്ദരിയായ ജൂലി മോറിസിന്റെ മകളാണ്‌. ഇവരുടെ കുടുംബ സുഹൃത്തായ റിച്ചാര്‍ഡിന്‌ ജൂലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മകന്‍ ശശിയുമായി ജൂലി പ്രണയത്തിലാകുന്നതോടെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ്‌ ചട്ടക്കാരിയുടെ കഥ വികസിക്കുന്നത്‌. സമൂഹത്തിലെ വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവര്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തെ കഥാഗതിയെ നയിക്കുന്നത്‌. ചട്ടക്കാരി റീമേക്ക്‌ ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റോള്‍ കിട്ടാനായി മീര പണമിറക്കുന്നു?


 Meera Jasmineനീണ്ട അജ്ഞാതവാസത്തിന് ശേഷം മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുന്ന നടി മീര ജാസ്മിന്‍ റോള്‍ ലഭിക്കാനായി നിര്‍മ്മാതാവിന്റെ വേഷം അണിയുകയാണെന്ന് റിപ്പോര്‍ട്ട്.

സലിം കുമാറിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അച്ഛന്‍ ഉറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് മീര പണമിറക്കുന്നത്. സാമുവലിന്റെ മക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മീരയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ മസാലച്ചേരുവകള്‍ അധികമില്ലാത്ത ഈ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നു. സാമുവലിന്റെ മക്കള്‍ പുറത്തിറങ്ങണമെന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ബാബുജനാര്‍ദ്ദനനെക്കാളും ആഗ്രഹിക്കുന്നത് മീരയാണത്രേ.

 ചിത്രം നിര്‍മ്മിക്കുന്നത് മണ്ടത്തരമാവുമെന്ന് മീരയെ ബന്ധുക്കള്‍ ഉപദേശിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഈ ഉപദേശം മീര അവഗണിച്ചേക്കുമെന്നാണ് സൂചന. മീരയ്ക്ക് അത്രയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണത്രേ സാമുവലിന്റെ മക്കളിലെ ലിസമ്മ. ലിസമ്മയെ വെള്ളിത്തിരയിലെത്തിയ്ക്കാനായി അല്പം കാശു മുടക്കിയാലും സാരമില്ലെന്ന നിലപാടിലാണ് നടി.

മുന്‍പ് അച്ഛനുറങ്ങാത്ത വീടിന് വേണ്ടി സലിം കുമാര്‍ പണമിറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ചിത്രം തീയേറ്ററിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായപ്പോഴാണ് സലിം ഇടപെട്ട് സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിച്ചത്.

പ്രിയന്റെ തേസിന് 3 ക്ലൈമാക്‌സ്

Tezzപ്രിയദര്‍ശന്റെ പുതിയ ആക്ഷന്‍ ഫ്ലിക്ക് തേസ് കാണാന്‍ കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മുഴുവനായി നിങ്ങള്‍ക്ക് കാണാനാവില്ല. ഇതിന് സിനിമയുടെ ഡിവിഡി റിലീസാവുന്നത് വരെ നിങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.
 തേസിനായി മൂന്ന് ക്ലൈമാക്‌സ് രംഗങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതിലൊന്ന് മാത്രമാണ് തിയറ്ററുകളിലെത്തുക. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയ്ക്കായി മൂന്ന് ക്ലൈമാക്‌സുകളാണ് ആലോചിച്ചത്. ഇതിലേത് വേണമെന്ന് തീരുമാനിയ്ക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് സാധിച്ചില്ലത്രേ. അതുകൊണ്ട് തന്നെ മൂന്ന് ക്ലൈമാക്‌സും ഷൂട്ട് ചെയ്തു. 

പ്രിയദര്‍ശന്‍, അജയ് ദേവഗ്ണ്‍, അനില്‍ കപൂര്‍ നിര്‍മാതാവ് രത്തന്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് ക്ലൈമാക്‌സുകളും ഷൂട്ട് ചെയ്യാന്‍ തീരുമാനമെടുത്തത്.

മൂന്ന് ക്ലൈമാക്‌സുകള്‍ ചിത്രീകരിയ്ക്കുക മാത്രമല്ല, ഇതുമൂന്നും പ്രദര്‍ശനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേതാവും തിയറ്ററുകിലലെത്തുകയെന്ന് സിനിമയുടെ പ്രധാന അണിയറക്കാര്‍ക്ക് മാത്രമേ അറിയൂ.

നമുക്ക് പാര്‍ക്കാന്‍-ഓ‍ഡിയോ റൈറ്റിന് മോഹവില


Namukku Paarkkanരതീഷ് വേഗ-അനൂപ് മേനോന്‍ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയില്‍ പുതിയ റെക്കാര്‍ഡിടുന്നു. ഇവരൊന്നിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.

അലി ജോണ്‍ സംവിധാനം ചെയ്യുന്ന ;നമുക്ക് പാര്‍ക്കാനി;ലെ മൂന്ന് ഗാനങ്ങളുടെ അവകാശം 13 ലക്ഷം രൂപയ്ക്ക് സത്യം ഓഡിയോസ് സ്വന്തമാക്കിയെന്നാണ്് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് ചിത്രമായ ഉറുമിയുടെ ഓഡിയോ റൈറ്റ് 10 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് ഇതിന് മുമ്പത്തെ റെക്കാര്‍ഡ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിന്റെ ഓഡിയോ റൈറ്റ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയ്ക്കും വിറ്റുപോയതാണ് സമീപകാലത്തെ ഏറ്റവും വലിയ ഡീല്‍.

ഈ വമ്പന്‍ കച്ചവടങ്ങള്‍ മലയാള സിനിമാഗാന വിപണിയ്ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്. വെറും 50000 രൂപയ്ക്ക് താഴെയായാണ് സമീപകാലത്തായി മലയാള സിനിമയുടെ ഓഡിയോ റൈറ്റുകള്‍ വിറ്റുപോകുന്നതെന്ന് അധികമാരുമറിയാത്ത സത്യമാണ്.

ഇതോടെ അഭിനയത്തിനും കഥയെഴുത്തിനും പിന്നാലെ ഗാനരചനയിലും അനൂപ് മേനോന്‍ തന്റെ കാലിബര്‍ തെളിയിക്കുകയാണ്. അനൂപിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കിയ ബ്യൂട്ടിഫുള്ളിലെ ഗാനങ്ങള്‍ ഹിറ്റായതാണ് നമുക്ക് പാര്‍ക്കാനിലെ ഓഡിയോ റൈറ്റ് വില്‍പനയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.

ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ തുള്ളികള്‍...., മൂവന്തിയായി അകലെ... എന്നീ ഗാനങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു. എന്നാലന്ന് വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് ബ്യൂട്ടിഫുള്ളിന്റെ ഓഡിയോ റൈറ്റ് വിറ്റുപോയത്. ഈ കൂട്ടുകെട്ടിന്റെ വിജയസാധ്യത മനസ്സിലാക്കിയ നിര്‍മാതാവ് ജോയി ശക്തി കുളങ്ങര ഗാനവില്‍പന ഏറ്റെടുക്കാനും ഒരുഘട്ടത്തില്‍ ആലോചിച്ചിരുന്നുവത്രേ.

ഈ വമ്പന്‍ ഡീല്‍ സംഗീത സംവിധായകന്‍ രാജേഷിനെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ മെലഡി ഗാനങ്ങള്‍ കേട്ടശേഷമാണ് ഓഡിയോ കമ്പനിയുടെ പ്രതിനിധികള്‍ വന്‍തുകയ്ക്ക് അവകാശം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ കണ്ണാടി കാലങ്ങള്‍, കണ്‍മണി നിന്നെ ഞാന്‍ എന്നീ ഗാനങ്ങള്‍ വിപണി പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി പൂര്‍ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനവുമായി ഒരു സിനിമ തിയറ്ററുകളിലെത്തുകയാണ്. എട്ടേകാല്‍ സെക്കന്റ് എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ ഈ ഗാനത്തിന്റെ വിശേഷവുമായാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ ഈ വെള്ളപ്പാട്ട് തന്നെ വിവാദത്തില്‍ മുങ്ങുകയാണ്.

Ettekaal Secondവെള്ളത്തിനടിയിലെ ഗാനം ചിത്രീകരിച്ച ക്യാമറമാനെ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിച്ച് വെള്ളപ്പാട്ട് ക്യാമറയിലേക്ക് പകര്‍ത്തിയ സിനു സിദാര്‍ഥാണ് ഈ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.

എന്നാലിത് പ്രത്യേക ഉദ്ദേശത്തോടെയല്ലായെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ വിശദീകരിയ്ക്കുന്നത്. വിവാദത്തിന് വഴിയൊരുക്കിയതില്‍ മാധ്യമങ്ങളെ അദ്ദേഹം പഴിയ്ക്കുന്നുമുണ്ട്.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...എന്ന് തുടങ്ങുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് പൂര്‍ണമായും വെള്ളത്തിനടയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. മുംബൈ ക്ലൗഡ് നയന്‍ എന്റര്‍ടെയ്ന്‍മെന്റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണത്തിന്റെ സംവിധായകന്‍. ബാങ്കോക്കില്‍ നിന്നും പത്തുകൊല്ലം മുമ്പ് ജലാന്തര്‍ഭാഗത്തെ ചിത്രീകരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സോനു സിദ്ധാര്‍ഥാണ് ഗാനം ക്യാമറയിലേക്ക് പകര്‍ത്തിയത്.

കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സ്വിമ്മിങ് പൂളിലായിരുന്നു ഗാനചിത്രീകരണം. പദ്മസൂര്യയും ജിമിയും അഭിനയിക്കുന്ന ഗാനരംഗം മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ചതെന്ന് സോനു പറയുന്നു. എന്നാലിത് സംബന്ധിച്ച പരസ്യങ്ങളിലൊന്നും തന്റെ പേരില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

എന്നാല്‍ സിദാര്‍ഥിന്റെ പേര് പരസ്യങ്ങളില്‍ നിന്ന് എങ്ങനെയോ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ പറയുന്നത്.

റിയാലിറ്റി ഷോയുമായി ജ്യോതിര്‍മയി ..........


Jyothirmayiതുടങ്ങിവെച്ച ഇടത്തേക്കു തന്നെ ജ്യോതിര്‍മയി തിരിച്ചെത്തുകയാണ്. മിനി സ്‌ക്രീനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച ജ്യോതിര്‍മയി ഒരു ചലച്ചിത്ര താരത്തിന്റെ ഗ്ലാമറുമായാണ് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. ടെലിവിഷന്‍ ചാനലുകളിലെ പുതിയ ആവേശമായ റിയാലിറ്റി ഷോയ്ക്ക് ചുക്കാന്‍ പിടിയ്ക്കുകയാണ് നടിയുടെ പുതിയ ദൗത്യം.

പതിറ്റാണ്ടിന് ശേഷമാണ് മിനി സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതെന്ന് മീശമാധവന്‍ ഫെയിം പറയുന്നു. മലയാളം ചാനലുകളിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോയായിരിക്കും താനവതരിപ്പിയ്ക്കുന്നതെന്നൊരു ആത്മവിശ്വാസവും നടിയ്ക്കുണ്ട്. കുടുബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം കൂട്ടായി ഈ പരിപാടിയില്‍ പങ്കെടുക്കാം.

പ്രേക്ഷകര്‍ തന്നെ എങ്ങനെ സ്വീകരിയ്ക്കുമെന്ന ആകാംഷയും ജ്യോതിര്‍മയിക്കുണ്ട്. സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ കാണുന്നത്. എന്നാല്‍ ടെലിവിഷനില്‍ എന്നെ അവര്‍ക്ക് നേരിട്ടു കാണാം-ജ്യോതിര്‍മയി പറയുന്നു.

Thursday, 19 April 2012

ഭദ്രാസനത്തില്‍ പൃഥ്വിയും കാവ്യയുമില്ല


സന്തോഷ്‌ ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച അനന്തഭദ്രത്തിന്‌ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ സജീവമാണ്‌. നവാഗതനായ ജബ്ബാര്‍ കല്ലറയ്‌ക്കല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ ഭദ്രാസനം എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. എന്നാല്‍ അനന്തഭദ്രത്തില്‍ നായകനും നായികയുമായി അഭിനയിച്ച പൃഥ്വിരാജും കാവ്യാമാധവനും ഈ ചിത്രത്തിലുണ്ടാകില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. 
ഇവര്‍ക്ക്‌ പകരം പുതിയ നായകനെയും നായികയെയും തേടുകയാണ്‌ സംവിധായകന്‍ ജബ്ബാര്‍. ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലെ നായികയായ ഹരിപ്രിയയെ ഈ ചിത്രത്തിലേക്ക്‌ നായികയായി പരിഗണിക്കുന്നുമുണ്ട്‌. ആദ്യ ഭാഗത്തിലെ വില്ലന്‍ കഥാപാത്രമായ ദിഗംബരനെ ചുറ്റിപ്പറ്റിയാണ്‌ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്‌. മനോജ്‌ കെ ജയന്‍ തന്നെയാണ്‌ ദിഗംബരനായി വരുന്നത്‌. ആദ്യ ഭാഗത്തിലേത്‌ പോലെ കലാഭവന്‍ മണിയും രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. മറ്റു സാങ്കേതികപ്രവര്‍ത്തകരെയും അഭിനേതാക്കളെയും നിശ്‌ചയിച്ചുവരുന്നു. മാന്ത്രിക നോവലുകളിലൂടെ ശ്രദ്ധേയനായ സുനില്‍ പരമേശ്വറാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌. സജിത്‌കുമാറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കോഴിക്കോട്‌, ഹൈദരാബാദ്‌, കണ്ണൂര്‍, രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരിക്കും ഭദ്രാസനത്തിന്റെ ചിത്രീകരണം

Sunday, 8 January 2012

മലയാളത്തിലഭിനയിക്കാന്‍ ഭാവനയ്ക്ക് സമയമില്ല


മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ നടി ഭാവനയ്ക്ക് അവിടെ കൈനിറയെ അവസരങ്ങളാണ്. ഇപ്പോള്‍ മലയാളത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് നടിയുടെ പോളിസി.

എന്നാല്‍ ഇപ്പോള്‍ ഭാവനയ്ക്ക് അതിനും സമയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിനായി ഭാവനയുടെ അടുത്തെത്തുന്ന സംവിധായകരോട് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സമയമില്ലെന്നാണത്രേ നടിയുടെ മറുപടി.

കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കായി ഡേറ്റു കൊടുത്തു പോയെന്നും അതിനാല്‍ ഇനി മലയാള സിനിമയ്ക്കായി സമയം നീക്കി വയ്ക്കാനാകില്ലെന്നുമാണ് ഭാവന പറയുന്നത്.

കന്നഡയില്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു നടി. കന്നഡയില്‍ ഭാവനയുടെ മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് റോമിയോ.

പ്രിയദര്‍ശന്റെ ഒരു മരുഭൂമി കഥയ്ക്കു ശേഷം മലയാളത്തില്‍ താന്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ഭാവന പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടി വരികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നടിയുടെ നിലപാട്.