Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Saturday, 28 January 2012

പാകംതെറ്റിയ മസാലക്കൂട്ട്=സ്പാനിഷ് മസാല'



മലയാളസിനിമയില്‍ കാലങ്ങളായി പറഞ്ഞുവന്ന ഒരു കഥ സ്പെയിനിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞെന്നതാണ് 'സ്പാനിഷ് മസാല'യുടെ പ്രത്യേകത. ലാല്‍ ജോസിനെപോലെ സാമാന്യം വൃത്തിയായി പടംപിടിക്കാനറിയാവുന്ന ആളുടെ കൈയിലൂടെ കടന്നുപോയതിനാലാവണം ബെന്നി പി. നായരമ്പലത്തിന്റെ കഴമ്പില്ലാത്ത രചന പൂര്‍ണമായി പ്രേക്ഷകരെ വെറുപ്പിക്കില്ല.


ചാര്‍ലി(ദിലീപ്) എന്ന മിമിക്രി താരം സ്പെയിനിലെ മാഡ്രിഡില്‍ മിമിക്രി പ്രോഗ്രാമിനു വന്ന ശേഷം മുങ്ങി അവിടെയൊരു ജോലിക്ക് ശ്രമിക്കുകയാണ്. ജോലി തേടിയെത്തേണ്ട വിലാസം നഷ്ടപ്പെടുന്ന അയാള്‍ മലയാളിയായ മജീദിന്റെ റെസ്റ്റോറന്റില്‍ പാചകക്കാരനാവുന്നു. അവിടെ അയാള്‍ പരീക്ഷിക്കുന്ന സ്പാനിഷ് മസാലയെന്ന പുതിയതരം ദോശ ഹിറ്റാവുന്നു. ഇത് മുന്‍ ഇന്ത്യന്‍ അമ്പാസിഡറുടെ മകള്‍ കമീലക്ക് (ഡാനിയേല) ഇഷ്ടപ്പെടുകയും അതുവഴി അവരുടെ കൊട്ടാരതുല്യ ബംഗ്ലാവില്‍ പാചകക്കാരനായി ചാര്‍ലി നിയമിതനാവുകയും ചെയ്യുന്നു.


ഒരുഘട്ടത്തില്‍ ചാര്‍ലി കാമിലക്ക് പ്രിയങ്കരനാവുന്നു. അവളുടെ മരിച്ചുപോയ കാമുകന്‍ രാഹുലിന്റെ (കുഞ്ചാക്കോ ബോബന്‍) ശബ്ദം അനുകരിച്ച് ആ ഓര്‍മകള്‍ക്ക് ചാര്‍ലി പുതുജീവന്‍ നല്‍കുന്നു. നഷ്ടസന്തോഷങ്ങള്‍ കമീലക്ക്  മടക്കിനല്‍കിയ ചാര്‍ലിയെ തന്നെ അവളുടെ ജീവിതപങ്കാളിയാക്കാന്‍  അവളുടെ പിതാവും മാനേജരും മലയാളിയുമായ മേനോനും (ബിജു മേനോന്‍) തീരുമാനിക്കുന്നു. ഇതിനിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ തുടര്‍ച്ചയായി മരിച്ചെന്ന് കരുതിയ രാഹുല്‍ മടങ്ങി വരുന്നു. 


രാഹുല്‍ -കമീല പ്രണയികള്‍ വീണ്ടും കണ്ടുമുട്ടിയ ശേഷം ചാര്‍ലിയുടെ 

ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പിന്നീട് കഥ നയിക്കുന്നത്.
മാഡ്രിഡിന്റെ ഭംഗി ലോകനാഥന്‍ മനോഹരമായി പകര്‍ത്തിയിട്ടുണ്ടെന്നതല്ലാതെ ലാല്‍ജോസ് ചിത്രങ്ങള്‍ക്ക് അവകാശപ്പെടാനാവുന്ന സൌന്ദര്യം ഈ ചിത്രത്തില്‍ കാണാനാവില്ല. ബെന്നി പി. നായരമ്പലത്തിന്റെ നിര്‍ജീവ തിരക്കഥയെ ഇതിലും മനോഹരമാക്കാന്‍ കഴിയില്ലെന്നതും വാസ്തവം. സ്പെയിനില്‍ പോയതല്ലേ എന്നു കരുതി അവിടുത്തെ ടൊമാറ്റോ ഫെസ്റ്റിവലും കാളപ്പോരും ഒക്കെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.


യുക്തിക്ക് കല്ലുകടിക്കുന്നതാണെങ്കിലും ആദ്യപകുതി നിര്‍ദോഷ ഹാസ്യവും ക്ലീഷേ രംഗങ്ങളും കൊണ്ടങ്ങ് കണ്ടിരിക്കാം. രണ്ടാം പകുതിയില്‍ രാഹുല്‍ എന്ന കഥാപാത്രം നായികയുടെ ജീവിതത്തില്‍ വീണ്ടും കടന്നുവരുന്നതോടെയാണ് പ്രശ്നങ്ങള്‍ സജീവമാകുന്നത്. ഇയാളെ ഒഴിവാക്കി എങ്ങനെ നായകനെയും നായികയും വീണ്ടും അടുപ്പിക്കാം എന്നാലോചിച്ച് ഒരു പിടിയും കിട്ടാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് തിരക്കഥയില്‍ പിന്നീടങ്ങോട്ട്. സ്വാഭാവികമായും ഇതിനായി രാഹുലിനെ മോശക്കാരനും ക്രൂരനും ദുസ്വഭാവിയും ഒക്കെ ആക്കാനുള്ള നെട്ടോട്ടമാണ്. (എന്നാലല്ലേ അയാളെ വിട്ട് നായികക്ക് നായികനിലേക്ക് വീണ്ടും എത്താനാവൂ.)


കഥയില്‍ എന്തെങ്കിലും കാണാതെ ഇത്തരമൊരു കഴമ്പില്ലാത്ത തിരക്കഥക്ക് ലാല്‍ ജോസിനെപോലൊരു സംവിധായകന്‍ തലവെച്ചുകൊടുക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. ജനപ്രിയനായകനും സ്പെയിനിലെ ലൊക്കേഷനുകളും വിദേശ നായികം ഉള്ളതുകൊണ്ട് ആളുകയറുമെന്ന വിശ്വാസം എപ്പോഴും രക്ഷിച്ചുകൊള്ളണമെന്നില്ല. 
                       

                         
ദിലീപ് തന്റെ വേഷം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേട്ടുതഴമ്പിച്ച കോമഡികള്‍ പോലും മോശമാക്കാതെ അദ്ദേഹത്തിന് അവതരിപ്പിക്കാനായി. നായികയായ സ്പാനിഷ് സുന്ദരി ഡാനിയേലയും മോശമാക്കിയില്ല. പപ്പന്‍ എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സനാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന സംഭാവന. തന്റേതായ ശൈലിയില്‍ നെല്‍സണ്‍ നര്‍മഭാഷണങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും തന്റെ വേഷം മോശമാക്കിയില്ല. ബിജു മേനോന്‍, വിനയപ്രസാദ്, കലാരഞ്ജിനി തുടങ്ങിയവരും സാന്നിധ്യമറിയിച്ചു.


വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ ശരാശരിയാണെങ്കിലും കേള്‍ക്കനിമ്പമുണ്ട്. 'ആരെഴുതിയാവേ' ആണ് കൂട്ടത്തില്‍ മികച്ചത്. 


ചുരുക്കത്തില്‍, പുതുമ വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്കും, അശ്ലീലവും ആഭാസത്തരവുമൊന്നുമില്ലാതെ വിദേശ പശ്ചാത്തലത്തില്‍ ഒരു സിനിമ കാണുന്നതില്‍ വിരോധമില്ലാത്തവര്‍ക്കും ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ചിത്രമാണ് 'സ്പാനിഷ് മസാല'. 






Friday, 27 January 2012

കാസനോവ വിജയമോ പരാജയമോ ??




എന്തൊകെ ആയിരുന്നു മലപുരം കത്തി ,വടിവാള്‍ ഹഹഹ എനതയ്ലും മലയാളതെഇലെ ഏറ്റവും വലിയ സിനിമ അയ കാസനോവ കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയല്‍ ഞാന്‍ എന്റെ അഭിപ്രായം പാങ്ങ് വെക്കാടെ.
ഏറെ പ്രേതിക്ഷക്ലോടെ ആണ് ഒരു മോഹന്‍ലാല്‍ ഫ എന്നാ നിലയില്‍ ഞാന്‍ കാസനോവ കാണാന്‍ ചെന്നത്, ആദ്യത്തെ  എന്റെരിംഗ് എല്ലാം കിടു ആണ്.പള്‍ക്ഷേ സിനിമയെ തിരിച്ചടിച്ചത് നട്ടെല് ഇല്ലാത്ത തിരകഥ ആണ് .
ആദ്യ പകുതി വരെ കുഴപ്പം ഇല്ലാതെ പോകുന സിനിമ പിന്നെ അടുത്ത പകുതി മുതല്‍ വളരെ നിരങ്ങി ആണ് പോകുനത് .പൈന്‍ പറയാന്‍ ഉള്ളത് ക്ലൈമാക്സ്‌ ആണ് .മോശം ഇല്ലാത്ത ക്ലൈമാക്സ്‌ ആണെന്കിലും ഒരു പ്രേക്ഷകന്‍ എന്നാ നിലയില്‍ അതും എത്രേം കൊട്ടി കൊഷിച്ച സിനിമയുടെ ക്ലൈമാക്സ്‌ എന്നാ നിലയിലും വിഹ്കാരിച്ച അത്രേം മുന്‍പോട് എതിഇല്ല.
എന്തായാലും സിനിമയുടെ ക്യാമറ വര്‍ക്ക്‌ പറയാതെ വയ്യ അത്രക് ഗംഭീര ക്യാമറ വര്‍ക്ക്‌ ആണ് കൂടാതെ റോഷന്‍ അന്ദ്ര്രുസിന്റെ സംവിധാനവും മികച്ചത് താനെ.
      
           
എന്തായാലും കാസനോവ എന്നാ സിനിമ പ്രേക്ഷകന്‍ പ്രേതിക്ഷിച്ച നിലവരേതില്‍ എത്തി ഇല്ല ഏന് തനെ വേണം പറയാന്‍

പിന്കുരിപ്: ഇതു വായിച്ചു എനെ തലലന്‍ തുടങ്ങുന മോഹന്‍ലാല്‍  ആരാധകരെ ഞാനും ഒരു മോഹന്‍ലാല്‍ ആരാധകന്‍ തനെ ആണ് എങ്കിലും സത്യംന്‍ വിളിച്ചു പറയാതെ വയ്യ 

Thursday, 26 January 2012

കാവ്യാ മാധവടെ അമ്മായിഅമ്മ ഡ്യൂപ്പാണോ ഒര്‍ജിനലാണോ


 

കാവ്യാ മാധവന്ടെ വിവാഹ മോജനം സംബന്തിച്ചു കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഇന്റര്‍ നെറ്റില്‍ ഒരു വോയിസ്‌ ക്ലിപ്പ് ലോകം കേട്ടുകൊണ്ടിരിക്കയാണ്...  ഇത് സത്യമാണോ നുണയാണോ എന്നുള്ള വിഷയം " ഡക്കാന്‍ ക്രോണിക്കിള്‍ " ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഈ സംഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇത് സത്യമാണോ എന്ന് വളരെ അഗാധമായി ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്നതും കണ്ടപ്പോള്‍ നമ്മുടെ ശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞു പോയത് ഒരിക്കലും ഒരു തെറ്റാണെന്ന് കരുതുന്നില്ലാത്തത് കൊണ്ട് എഴുതുന്നൂ.. ഏറ്റവും ഒടുവിലായി അറിയാന്‍ കഴിഞ്ഞത് കാവ്യ മാധവന്ടെ കുടുംബം ഇത് സംബന്തിച്ചു നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നൂ എന്നുള്ളതാണ്... 




ഫോണ്‍ സംഭാഷണത്തിന്ടെ വോയിസ്‌ ക്ലിപ്പില്‍ കാവ്യാ മാധവനെ അതി രൂക്ഷമായി വിമര്‍ശിക്കുന്ന സ്ത്രീ നടത്തുന്ന പരാമര്‍ശങ്ങളില്‍ ദിലീപിനെയും.. നടി സുജാ കാര്‍ത്തികയെയും പരാമര്‍ശിക്കുന്നത് വളരെ മോശപ്പെട്ട രീതിയിലാണ്...  മണിയെന്നു പേരുള്ള പ്രസ്തുത എക്സ് അമ്മായിയമ്മക്ക്‌ മാത്രമേ ഈ ക്ലിപ്പിംഗ് ഒര്‍ജിനലാണോ എന്ന് സ്ഥിരീകരിക്കുവാന്‍ സാധ്യമാകുകയുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്... 
എന്തായാലും ക്ളിപ്പിങ്ങിലെ ശബ്ദത്തിലെ ആത്മ വിശ്വാസം കേട്ടിട്ട് അവര്‍ തന്നെയായിരിക്കാനാണ് സാധ്യധ.. ഇത്തരം വിഷയങ്ങളെക്കുറിച്ചെഴുതുന്നത്  വ്യെക്തിപരമായ അധിക്ഷേപങ്ങളുടെ ഗണത്തില്‍ വരും എന്നുള്ളത് കൊണ്ട്.. കൂടുതല്‍ അഗാതമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കികൊണ്ട്... കാവ്യാ മാധവന്‍ എന്ന മലയാള സിനിമയിലെ സുന്ദരിയായ നടിക്ക് നേരിട്ടിട്ടുള്ള നാണക്കേടില്‍ സംഭവം നാട്ടില്‍ പാട്ടായതില്‍ ഇത് കേള്‍ക്കേണ്ടി വന്ന നമ്മള്‍ പൊതു ജനങ്ങള്‍ നിരപരാതികളാണെന്ന് രേഗപ്പെടുത്തിക്കൊണ്ട് ... (മേലില്‍ നാട്ടില്‍ പാട്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നൂ) ഈ നാറിയ കേസിനെക്കുറിച്ച് കേള്‍ക്കേണ്ട ഗതിവന്ന സല്‍സ്വഭാവികളായ പൊതു ജനത്തിന് വേണ്ടി അനുശോജനം രേഗപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നൂ...:)                                                                                                  

Wednesday, 25 January 2012

നടന്‍ ആസിഫലിക്കെതിരെ താരസംഘടന

asif-ali-epathram      സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്റെ താരനിരയില്‍ ഉണ്ടായിരുന്ന നടന്‍ ആസിഫലി കളിയില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായി പെരുമാറിയതിന്ന് താര സംഘടന നടപടിക്കൊരുങ്ങുന്നു.  മോഹന്‍‌ലാല്‍ ക്യാപ്റ്റനായ കേരള സ്ട്രൈക്കേഴ്സിന്റെ തീം സോങ്ങിലും മറ്റും ഐക്കണ്‍ താരമായി ആസിഫലിയും ഉണ്ട്. എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും ടീമിന്റെ പരിശീലന ക്യാമ്പില്‍ ഈ യുവ താരം പങ്കെടുത്തിരുന്നില്ല. ടീമിന്റെ പരിശീലനത്തിലോ കളികളിലോ പങ്കെടുക്കുവാന്‍ ആകില്ലെന്ന് ആസിഫലി ബന്ധപ്പെട്ടവരോട് പറയുക പോലും ചെയ്യാതെ മുങ്ങുകയായിരുന്നു. നടന്‍ മോഹന്‍‌ലാലും സംവിധായകന്‍ പ്രിയദര്‍ശനുമടക്കമുള്ള പ്രമുഖര്‍ ആസിഫിനെ ടെലിഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കുവാന്‍ ആസിഫലി തയ്യാറായില്ല എന്നാണ് അറിയുന്നത്. ആസിഫിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ  നടപടി സ്വീകരിക്കുമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും കേരള സ്ട്രൈക്കേഴ്സ് മാനേജരുമായ ഇടവേള ബാബു ഇതിനോടകം സൂചന നല്‍കിക്കഴിഞ്ഞു.
കളിയില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പോലും മമ്മൂട്ടിയടക്കമുള്ള സീനിയര്‍ താരങ്ങളും യുവതാരങ്ങള്‍ക്കൊപ്പം  ടീമിനു പിന്തുണയുമായി സ്റ്റേടിയത്തില്‍ എത്തിയിരുന്നു. ടീമില്‍ അംഗമായിരുന്നെങ്കിലും അസൌകര്യം മൂലം ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആകില്ലെന്ന് യുവതാരം പൃഥ്‌വീരാജ് ടീം മേനേജ്മെന്റിനേയും അമ്മയേയും നേരത്തെ അറിയിച്ചിരുന്നു. കൊച്ചി കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റെഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീമിനു പിന്തുണയുമായി പൃഥ്‌വിയും എത്തിയിരുന്നു. ലക്ഷ്‌മി റായ്,ഭാവന, അസിന്‍, പ്രിയാമണി തുടങ്ങി നടിമാരും ടീമിനു പിന്തുണയുമായി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ആസ്ഫിന്റെ നിലപാടില്‍ താരസംഘടനയും ഒപ്പം കേരള സ്റ്റ്ട്രൈക്കേഴ്സിന്റെ ഭാരവാഹികളും അസംതൃപ്തരാണ്.

സില്‍ക്ക് മലയാളംതിലെക്




സില്‍ക്ക് സ്മിതയുടെ ത്രെസിപികുന ജീവിതം മലയാളത്തിലേക്  .ബോല്ല്യ്വൂടില്‍ ഈറങ്ങിയ  ചുവടു  പെടെച്ചു   സില്‍ക്ക് സ്മിതയുടെ കഥ   ഏറന്ഗുനത് .വമ്പിച്ച വിജയം അയ ദി ദിര്ടി പിക്ചര്‍ ആണ് ഇതിനു പ്രചോദനം  ആയതു ഏന് പര്യറെ   വയ്യ 
                            
                         


തന്റെ ജീവിഹ്ട കാലത്ത് വേണ്ടത്ര  അംഗീകാരം കിടാതെ പോയ സ്മിതാക് ലെഭികുന ഇടവും  വലിയ അന്ഗീകരനഗ്ലില്‍ ഓണകും എതു  
എങ്കില്‍ എല്ലാരും കതോര്കുനത് ആ വേഷം അറ്റ്  ചെയും എന്ന് ആണ് .രിമ കല്ലിനഗ്ലിനെ സമിപിച്ചപോള്‍ സംതിചില ഏന് ആണ് അന്നിയര  പ്രേവര്ടകര്‍  
യുന്നത്.
മലയാള മനസുകളുടെ agraham  പോലെ നമ്മുടെ രതിചേച്ചി ആകുമോ അവതരിപ്പിക്കുന്നത.
എന്തായാലും കണ്ടിരുന്നു  കാണാം 
   

അനന്യയ്ക്ക് കല്ല്യാണം

ചുരിങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് നടി അനന്യക്ക് വിവാഹം.ബിസിനസുകാരനായ ത്രിശൂർക്കാരൻ ആഞ്ജനേയനാണു വരൻ.ഫെബ്രുവരി 2നാണു വിവാഹ നിശ്ചയം.അനന്യയുടെ സ്വദേശമായ പെരുമ്പാവൂരിൽ വെച്ചാണു വിവാഹ നിശ്ചയം.തമിഴിലും മലയാളത്തിലുമായി ചെയ്ത് തീർക്കാനുള്ള ചിത്രങ്ങൾ തീർത്ത ശേഷമാണു വിവാഹം.പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് അനന്യ ആദ്യമായി അഭിനയിച്ചത്.അമ്പെയ്ത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ അനന്യ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

Wednesday, 18 January 2012

ബാച്ച്‌ലര്‍ പാര്‍ട്ടിയു​മായി അമല്‍ നീരദ്‌

  poster-of-new-cinema-bachelor-party-ePathramഅമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്ന്‍ നിര്‍മ്മി ക്കുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ ഒരുങ്ങുന്നു


            ramya-nambeesan-in-bachelor-party-ePathram


പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, വിനായകന്‍, ജിനു ജോസഫ്, രമ്യാ നമ്പീശന്‍, നിത്യാ മേനോന്‍, ബാബുരാജ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു
.                    actor-vinayakan-in-bachelor-party-ePathram

യുവാക്കളുടെ നഗര ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത കഥാകാരന്‍ മാരായ ആര്‍. ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്. അമല്‍ നീരദ് ഛായാഗ്രഹണ വും സംവിധാ നവും നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Saturday, 14 January 2012

സംവൃതയും കതിര്‍മണ്ഡപത്തിലേയ്ക്ക്






മലയാള സിനിമയിലെ മറ്റൊരു നായികാനടി കൂടി വിവാഹിതയാവാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം സംവൃതസുനിലാണ് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് അറിയിച്ചത്.

'മാതൃഭൂമി'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വെളിപ്പെടുത്തിയത്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ആണ് സംവൃതയുടെ കഴുത്തില്‍ മിന്നു കെട്ടുക.

വിവാഹം ഉടനുണ്ടാകുമെന്നും താരം അറിയിച്ചു. എന്നാല്‍ വിവാഹ തീയ്യതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ വിവാഹശേഷവും അഭിനയരംഗത്തുണ്ടാവുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സംവൃത പറഞ്ഞു.

മുന്‍പ് പൃഥ്വിരാജിനേയും സംവൃതയേയും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാവുമെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ പൃഥ്വിയുടെ വിവാഹത്തോടെ ഈ ഗോസിപ്പുകള്‍ക്ക് അന്ത്യമായി. സംവൃതയുടെ പുതിയ ചിത്രമായ അസുരവിത്ത് തീയേറ്ററുകളിലെത്തിയ ദിവസം തന്നെയാണ് നടിയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്.

Sunday, 8 January 2012

ആസിഫ് അലി സൂപ്പര്‍താര പദവിയിലേയ്ക്ക്

ട്രാഫിക് എന്ന ചിത്രത്തിലൂടെ താന്‍ കഴിവുള്ള നടനാണെന്ന് ആസിഫ് അലി തെളിയിച്ചു. പിന്നീട് സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ അഭിനയത്തോടെ ആസിഫിന്റെ സമയം തെളിഞ്ഞു.നാല്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കഥാപാത്രം ആസിഫ് ഇതുവരെ ചെയ്തിരുന്നില്ല. എന്നാല്‍ അസുരവിത്ത് നടന് അത്തരത്തിലൊരു കഥാപാത്രം സമ്മാനിച്ചിരിയ്ക്കുകയാണ്.ഭാവിയില്‍ മോഹന്‍ലാലിന്റെ സിംഹാസനത്തിലിരിയ്ക്കുക ആസിഫായിരിക്കുമെന്ന് ഇതിനോടകം സിനിമാലോകം വിലയിരുത്തി കഴിഞ്ഞു. മോഹന്‍ലാലിനെ താരപദവിയിലേയ്ക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ പോലൊരു ചിത്രം ആസിഫിന് അനിവാര്യമായിരുന്നു. അസുരവിത്ത് പറയുന്നതും അധോലോകത്തിന്റെ കഥ തന്നെ. അധോലോകം സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നതിന്റെ ഭീഷണമായ അവസ്ഥയാണ് എകെ സാജന്റെ അസുരവിത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുന്നത്.ചിത്രത്തില്‍ അധോലോകനായകനായ ഡോണ്‍ ബോസ്‌കോയെ ആസിഫ് ഗംഭീരമാക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഡോണിനെ ഗംഭീരമാക്കിയാല്‍ ആസിഫിന് സൂപ്പര്‍താര പദവിയിലേയ്ക്കുള്ള ചവിട്ടുപടിയാവും അത്.

മലയാളത്തിലഭിനയിക്കാന്‍ ഭാവനയ്ക്ക് സമയമില്ല


മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ നടി ഭാവനയ്ക്ക് അവിടെ കൈനിറയെ അവസരങ്ങളാണ്. ഇപ്പോള്‍ മലയാളത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് നടിയുടെ പോളിസി.

എന്നാല്‍ ഇപ്പോള്‍ ഭാവനയ്ക്ക് അതിനും സമയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിനായി ഭാവനയുടെ അടുത്തെത്തുന്ന സംവിധായകരോട് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സമയമില്ലെന്നാണത്രേ നടിയുടെ മറുപടി.

കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കായി ഡേറ്റു കൊടുത്തു പോയെന്നും അതിനാല്‍ ഇനി മലയാള സിനിമയ്ക്കായി സമയം നീക്കി വയ്ക്കാനാകില്ലെന്നുമാണ് ഭാവന പറയുന്നത്.

കന്നഡയില്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു നടി. കന്നഡയില്‍ ഭാവനയുടെ മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് റോമിയോ.

പ്രിയദര്‍ശന്റെ ഒരു മരുഭൂമി കഥയ്ക്കു ശേഷം മലയാളത്തില്‍ താന്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ഭാവന പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടി വരികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നടിയുടെ നിലപാട്.

Friday, 6 January 2012

വെറുതെ അല്ല ഭാര്യ ???????

മനോരമ പല പുലിവാലും പിടിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു പുലിവാല്‍ ഈ അടുത്ത കാലത്തൊന്നും പിടിച്ചിട്ടില്ല. പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ. പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല. വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്. സകല പൈങ്കിളി മസാലകളും ചേര്‍ത്തുള്ള ഒരു ഇന്‍സ്റ്റന്റ് റിയാലിറ്റി തട്ടുകടയാണ് മഴവില്‍ മനോരമ. അതിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള പരിപാടി നമ്മുടെ രതിചേച്ചി അവതരിപ്പിക്കുന്ന വെറുതെ അല്ല ഭാര്യ ആണ്. അതാണ്‌ ഇപ്പോള്‍ ആകെ കുളമായിരിക്കുന്നത്. അപാര തൊലിക്കട്ടിയുള്ള കുറച്ചു ദമ്പതികളെ കുളിപ്പിച്ചൊരുക്കിക്കൊണ്ട് വന്ന് ഓരോരുത്തരെയായിട്ടു നിറുത്തിപ്പൊരിക്കുകയെന്നതാണ് ഈ ഷോയുടെ ഫോര്‍മാറ്റ്‌.


ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക, കുട്ടികളെ തൂറിപ്പിക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍ .. എല്ലാം ലൈവ് ആയിട്ടാണ്. തൃശൂര്‍ പൂരത്തിന് ആനകളെ നിര്‍ത്തിയ പോലെ വരിവരിയായി ഇരിക്കുന്ന സ്ത്രീ രത്നങ്ങള്‍ ഇതൊക്കെ കണ്ടു മാര്‍ക്കിടുന്നു. മനോരമയല്ലേ, വീട്ടമ്മമാരായ പ്രേക്ഷകരെ കിട്ടാന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും. ഇതൊക്കെ സഹിക്കാം. പക്ഷെ അതോടൊപ്പം മറ്റൊന്നുണ്ട്. ഭാര്യയുടെ കുറ്റങ്ങളും കുറവുകളും പരസ്യമായി ഭര്‍ത്താക്കന്മാര്‍ വേദിയില്‍ അവതരിപ്പിക്കുക. ഒരുവക തറവാട്ടില്‍ പിറന്നവരൊന്നും ചെയ്യാത്ത പണിയാണിത്. (ഏഷ്യാനെറ്റിനെയും രഞ്ജിനിയെയുമൊക്കെ നമ്മള്‍ വെറുതെ കുറ്റം പറഞ്ഞു . മനോരമ ചെയ്യുന്നത് വെച്ചു നോക്കിയാല്‍ രഞ്ജിനിയുടെ റിയാലിറ്റിക്ക് നൂറില്‍ നൂറ്റിപ്പത്ത് കൊടുക്കണം) .  മനോരമയിലെ ഞാന്‍ കണ്ട എപ്പിസോഡില്‍ ബെഡ് റൂമിലെ പ്ലസും മൈനസും പങ്കു വെച്ചു കണ്ടില്ല. ബാക്കിയുള്ള എപ്പിസോഡുകളില്‍ ഉണ്ടായിരുന്നോ ആവോ?.  ഏതായിരുന്നാലും സ്ത്രീ പ്രേക്ഷകരെ മൊത്തം വലവീശി ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വിദ്വാന്‍ ആണ് മാതൃക ഭര്‍ത്താവിന്റെ പട്ടം ലഭിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്!!. എലിമിനേഷനുകളില്‍ ഔട്ടാകാതെ പുള്ളിയും ഭാര്യയും കസര്‍ത്തുന്നതിനിടയിലാണ് പണ്ടാരമടങ്ങാന്‍ മാധ്യമം പത്രം മാതൃകാ ഭര്‍ത്താവിന്റെ ഫ്ലാഷ് ബാക്ക് പുറത്തു വിട്ടത്!!!. പോരേ പൂരം. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തൃശൂര്‍ , എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ചകള്‍ , ബൈക്ക് മോഷണം തുടങ്ങി പല കേസുകളിലും പ്രതിയായ കക്ഷിയാണ് ശ്വേത ചേച്ചിയുടെ കൈപിടിച്ച് കുലുക്കി താരമായി മുന്നേറുന്നത്. പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് മിക്കവാറും അറുപതു ലക്ഷത്തിന്റെ ഫ്ലാറ്റ് പുള്ളി കൊണ്ട് പോകാനുള്ള സാധ്യതയുണ്ട്. ഞാനായിട്ട് ഒന്നും പറയുന്നില്ല. വിവരങ്ങള്‍ എല്ലാം ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.


കാശ് കൂടുതല്‍ ചോദിക്കുന്ന സീരിയല്‍ താരങ്ങളെ അടുത്ത എപ്പിസോഡില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്ന് മരിക്കുന്നതായി കാണിച്ചു പറഞ്ഞു വിടുകയാണ് പൊതുവേയുള്ള രീതി. ഈ മാതൃക ദമ്പതികളെ മനോരമ എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം.  
മുന്നേറുന്നതിനിടയില്‍ ദാ വരുന്നു ഒരു ആറ്റം ബോംബ്‌!!!


Thursday, 5 January 2012

എന്റെ ചില കുറിപ്പുകള്‍ വായിക്കുന്ന വായനക്കാരേ............


ഇതുവരെ ഞാന്‍ എഴുതിയത് എല്ലാം ഏവര്‍ക്കും ഇഷ്ടമായി ഏന് വിസ്വസികുന്നു .
ദയവായി എല്ലാ വയനകരും ഇതില്‍ ഒരു മെമ്പര്‍ ആകാന്‍ അഫ്യര്തികുന്നു .
കാരണം നിങ്ങളുടെ സപ്പോര്‍ട്ട് അന്നു  കരുത്ത് ....
                                   എന്ന് സ്നേഹത്തോടെ ബ്ലോഗ്ഗര്‍!!!!!!!!!!!!!

Tuesday, 3 January 2012

ബ്യൂട്ടിഫുള്‍ കോപ്പിയടി!!!!!!!!!




ആദ്യം തന്നെ എന്റെ പ്രിയ വയനകരോട് ഞാന്‍  ക്ഷേമ ചോദിച്ചു കൊള്ളട്ടെ !!!!!



ഥയുടെ പുതുമ കൊണ്ടും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്‍ 'ഇന്‍ടച്ചബിള്‍'എന്ന ഫ്രെഞ്ച്‌ ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഒലിവര്‍ നകാച്ചെയും എറിക്‌ ടൊലെ ഡാനോയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്‍ടച്ചബിള്‍ പറയുന്നത്‌ സാഹസികമായ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട്‌ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്‌. 

ഡ്രിസ്സ്‌ വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന്‌ വരുന്ന ആളാണ്‌. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ്‌ ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്‌. തുടര്‍ന്ന്‌ ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത്‌ ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌. 

ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത്‌ ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്‌ സ്‌റ്റീഫന്‍ ലൂയിസ്‌ എന്നാണ്‌. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ ഒരു നാള്‍ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന്‌ സ്വത്തിന്‌ അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്‌. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന്‌ അകലമിട്ട്‌ കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട്‌ ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ്‌ മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌. 

ഫ്രാന്‍കോയിസ്‌ ക്‌ളൂസെറ്റും ഒമാര്‍സിയുമാണ്‌ യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്‌ ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക്‌ പ്രേരണയായത്‌. 2011 നവംബര്‍ 2 ന്‌ റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്‌. 2011 ഡിസംബര്‍ 2 നാണ്‌ ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്‌ സാമ്യമുണ്ടെന്ന്‌ പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്‌ മേനോന്റെയാണ്‌ ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്‌.

പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച്‌ വച്ചിരിക്കയാണെന്നും പറഞ്ഞ്‌ ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മുമ്പ്‌ വിവാദമായിരുന്നു.