Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Sunday, 13 May 2012

പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുരാജ്


Mollywood To See A Serious Suraj Venjarumoodu കോമഡി മാത്രമല്ല തനിയ്ക്ക് വഴങ്ങുകയുള്ളൂ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്നവര്‍ പൊടുന്നനെ കോമഡിയിലേയ്ക്ക് മാറിയതാണോ സുരാജിനെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല.

എന്തായാലും ഇനി അല്പം സീരിയസാവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ലെ നായകന്‍ സുരാജാണ്. ചിത്രത്തില്‍ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് പറയുന്നു. സീരിയസ് റോളാണെങ്കിലും അല്പ സ്വല്‍പം തമാശകളൊക്കെയുള്ള ചിത്രം തന്നെയാണിതെന്നും സുരാജ്.

താന്‍ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും സംവിധായകന്‍ പറഞ്ഞു. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

ഡയമണ്ട് നെക്ലേസ്-REVIEW

diamond necklace movie review മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഒരു ചുവടുവെപ്പ് ലാല്‍ജോസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും സുഗമമായ ഒഴുക്കിന് വിഘാതം സംഭവിക്കുന്നുണ്ട്. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടെത്തിയതുമില്ല എന്ന സ്ഥിതി.എന്തായാലും ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് നിരാശപ്പെടുത്തുന്നില്ല. ആദ്യപകുതി നല്ല രീതിയില്‍ മുന്നേറിയ ചിത്രം രണ്ടാം പകുതിയിലെ അതിഭാവുകത്വം കൊണ്ട് അരോചകമാവുകയും ക്ലൈമാക്‌സ് എത്തുമ്പോള്‍ വീണ്ടും ബാലന്‍സ് ചെയ്യുകയുമാണ്.

അറബിക്കഥയ്ക്കു ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചിരിക്കുന്നത് ദുബയിലാണ്. അറബിനാട്ടിലെ ദുരിതപൂര്‍ണ്ണമായ മലയാളി പ്രവാസജീവിതവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയവുമായിരുന്നു അറബിക്കഥയിലെങ്കില്‍ ഡയമണ്ട് നെക്ലേസില്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് തുറന്നുവെക്കുന്നത്.

സമ്പന്നതയുടെ വര്‍ണ്ണക്കാഴ്ച്കളാണ് ചിത്രം പറയുന്നത്. ഈ രണ്ടു സിനിമകളും തമ്മില്‍ പ്രവാസ ജീവിതത്തിന്റെ രണ്ട് എക്‌സ്ട്രീമുകള്‍ക്കപ്പുറം ഒരു താരതമ്യത്തിന്റെ പ്രസക്തിയര്‍ഹിക്കുന്നില്ല. ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതം തീര്‍ത്ത ആഘോഷങ്ങളില്‍ മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങള്‍ കടന്നുവരികയും കടന്നുപോവുകയുമാണ്.

കഥയുടെ മുഖ്യ ബിംബമായ് ഡയമണ്ട് നേക്ലേസ് എന്ന ആശയം മുഴുനീളെ നിലനില്‍ക്കുന്നു. ആര്‍ഭാടവും
ആഘോഷവും കൊണ്ട് തിമര്‍ത്തുജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രം പറഞ്ഞുവെക്കുന്നു. ന്യൂ ജനറേഷന്‍ വിഭാഗത്തില്‍ വിലയിരുത്താനാവുന്ന ഈ ചിത്രം പ്രമേയപരമായി വികസിക്കാവുന്നതിന്റെ പൂര്‍ണ്ണത കൈവരിക്കാനാവാതെ വീര്‍പ്പുമുട്ടുന്നുണ്ട്.

ഫഹദിന്റെ ടിപ്പിക്കല്‍ കഥാപാത്രസൃഷ്ടികള്‍ അടിക്കടിവരുന്നത് അഭിനേതാവ് എന്ന നിലയില്‍ ഫഹദിനേയും പ്രമേയ തലത്തില്‍ സിനിമയില്‍ വന്നു പെടാവുന്ന വിരസതയും പ്രദാനം ചെയ്യുന്നുണ്ട്. പുതിയ തലമുറയുടെ ഇഷ്ടസിനിമകളുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിലപ്പുറം ഘടനാപരമായ ശൈശവാവസ്ഥ തന്നെയാണ് സിനിമ പ്രധാനം ചെയ്യുന്നത്. മൂന്നു നായികമാരും ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു.

ദുബായ് നഗരത്തിന്റെ സമ്പന്നതയും സൌന്ദര്യവുമൊക്കെ ചിത്രം നന്നായി അനുഭവിപ്പിക്കുമ്പോള്‍ വിദ്യാസാഗറിന്റെ ഗാനങ്ങളൊന്നും വേണ്ടവിധം പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല.അനിത പ്രൊഡക്ഷന്‍സും എല്‍ജെ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ മുഖ്യ നിര്‍മ്മാണ പങ്കാളി സംവിധായകനായ ലാല്‍ ജോസ് തന്നെയാണ്.

ഒരു സംവിധായകനേക്കാള്‍ ഒരു നിര്‍മ്മാതാവിന്റെ ചില തന്ത്രങ്ങള്‍ കൂടി സിനിമയില്‍ വിളക്കി ചേര്‍ത്ത ഈ ലാല്‍ ജോസ് ചിത്രം ബോറടിപ്പിക്കുന്നില്ല. ചിത്രം തിയറ്ററുകളില്‍ നിലനില്‍ക്കാനുള്ള പ്രവണത കാണിക്കും. കണ്ടിരിക്കാവുന്ന ചിത്രവുമാണ്. ലാല്‍ ജോസ് സിനിമകളുടെ മിനിമം ഗ്യാരണ്ടി ഡയമണ്ട് നെക്ലേസ് അര്‍ഹിക്കുന്നുണ്ട്. അതിലപ്പുറം സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാതെ ചക്കിനുചുറ്റും കറങ്ങുന്ന കാളകളെപോലെ തങ്ങളുടെ വട്ടത്തില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന സംവിധായകരില്‍ നിന്ന് ലാല്‍ജോസ് വഴി മാറി നടക്കുന്നുണ്ട്. അത് നല്ല ലക്ഷണമാണ്.

പരീക്ഷണങ്ങള്‍ക്കുള്ള പക്വതയാര്‍ജ്ജിക്കാന്‍ ലാല്‍ജോസിനു വളരെ പെട്ടെന്ന് കഴിഞ്ഞിരിക്കുന്നു. വെക്കേഷന്‍ കാലം ആഘോഷിക്കാന്‍ ഒരു പരിധിവരെ ഡയമണ്ട് നെക്ലേസ് ഉപയോഗിക്കാം. ശ്രീനിവാസനും, മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തുന്നു.ഫഹദ് തന്റെ റേയ്ഞ്ച് നന്നായി ഉപയോഗിക്കുമ്പോഴും അപകടകരമായ ആവര്‍ത്തനവിരസത കൂടെയുണ്ട്. കരുതിയിരിക്കുക.




വിനയനും കൂട്ടരും ഡ്രാക്കുളയുടെ നാട്ടില്‍


Vinayan And Team Shoots At Romania സംവിധായകന്‍ വിനയനും കൂട്ടരും ഡ്രാക്കളയുടെ നാട്ടില്‍. പുതിയ ചിത്രമായ ഡ്രാക്കുളയുടെ ചിത്രീകരണത്തിനായാണ് വിനയും സംഘവും റൊമാനിയായിലെ ട്രാന്‍സില്‍വാനിയായില്‍ എത്തിയിരിക്കുന്നത്. ബ്രോം സ്‌റ്റോക്കറിന്റെ വിശ്വപ്രസിദ്ധമായ ഹൊറര്‍ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിനയന്‍ പുതിയ സിനിമയെടുക്കുന്നത്.
ഡ്രാക്കുള നോവലിന് പശ്ചാത്തലവും റൊമാനിയായിലെ കാര്‍പ്പാത്തിയന്‍ മലനിരകളായിരുന്നു. സുന്ദരമായ ലൊക്കേഷനുകളും ദുരൂഹത ഒളിച്ചിരിയ്ക്കുന്ന കോട്ടകൊത്തളങ്ങള്‍ക്കും പ്രശസ്തമാണ് കാര്‍പ്പാത്തിയന്‍ മലനിരകള്‍ അതിരിടുന്ന ട്രാന്‍സില്‍വാനിയ.

ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകര്‍ സഹകരിയ്ക്കുന്ന വിനയന്റെ ചിത്രത്തില്‍ സുധീറാണ് ഡ്രാക്കുളയായി വേഷമിടുന്നത്. ഡ്രാക്കുള കോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. ഇന്ത്യന്‍മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും അകമ്പടിയില്‍ ഒരുങ്ങുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. റൊമാനിയയ്ക്ക് പുറമെ കേരളം, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലും ഡ്രാക്കുളയുടെ ലൊക്കേഷനുകളാണ്.

സംവിധായകന്‍ വിനയനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദീര്‍ഘകാലമായി തുടര്‍ന്നുവന്ന പിണക്കം തീര്‍ന്നതിന് പിന്നാലെയാണ് ഡ്രാക്കുളയുടെ ചിത്രീകരണം വിനയന്‍ ആരംഭിച്ചത്.

ഉര്‍വ്വശി ടൈറ്റില്‍ റോളിലെത്തുന്ന മൈ ഡിയര്‍ മമ്മി തുടങ്ങി

ഉര്‍വശി ടൈറ്റില്‍ റോളില്‍ വീണ്ടും എത്തുന്ന മൈ ഡിയര്‍ മമ്മി യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. വിനുമോഹന്‍ നായകനായി എത്തുന്ന ചിത്രം ദീപുരമണനാണ് സംവിധാനം ചെയ്യുന്നത്. ആര്‍ ഡി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോഷി കണ്ടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബിജു വട്ടപ്പാറയുടേതാണ്. സലീം കുമാര്‍, ലാല്‍, ജഗദീഷ്, ലാലു അലക്‌സ്, ബിജുമേനോന്‍,ജനാര്‍ദ്ദനന്‍,കെ പി എ സി ലളിത എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക കാതല്‍ സന്ധ്യയാണ്. മോഹന്‍ സിത്താര സംഗീതം നല്‍കുന്ന മൈ ഡിയര്‍ മമ്മിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടാണ്. വിബിന്‍ മോഹന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ ചമയം പട്ടണം ഷായും വസ്ത്രാലങ്കാരം എസ് ബി സതീഷും നിര്‍വഹിക്കുന്നു.

Tuesday, 8 May 2012

ഡേര്‍ട്ടി ആകാന്‍ റിച്ച റെഡി അല്ല ....


Richa Denies Doing Dirty Picture
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്-തെലുങ്ക് റീമേക്കില്‍ റിച്ച ഗംഗോപാദ്ധ്യായയാവും നായികയെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.

എന്നാല്‍ വിവരമറിഞ്ഞ റിച്ച ഞെട്ടി. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നാണ് റിച്ച പറയുന്നത്. ഇനി ആരെങ്കിലും വിളിച്ചാല്‍ തന്നെ പോകുന്നില്ല. ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ റിച്ചയെ കിട്ടില്ല.

ബിക്രം സിംഹ എന്ന ബംഗാളി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റിച്ച. മാതൃഭാഷയില്‍ നല്ലൊരു വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം. സിരുത്തൈ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്കാണ് ബിക്രം സിംഹ.

വിദ്യ ബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് നയന്‍താര, അനുഷ്‌ക ഷെട്ടി തുടങ്ങിയവരുടെ മുന്‍നിര നായികമാരുടെ പേരുകളും വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.

Friday, 4 May 2012

സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം മലയാളത്തിലും സിനിമയാകുന്നു

ഒരുകാലത്ത്‌ തെന്നിന്ത്യയിലാകെ ഗ്‌ളാമര്‍ തരംഗം സൃഷ്‌ടിച്ച മാദകനടിയായിരുന്നു സില്‍ക്ക്‌ സ്‌മിത. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സില്‍ക്കിന്‌ ആരാധകരുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ ഒരുനാള്‍ ആത്‌മഹത്യ ചെയ്‌ത്‌ വെള്ളിവെളിച്ചമില്ലാത്ത ലോകത്തേക്ക്‌ പോയ സില്‍ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡേര്‍ട്ടി പിക്‌ചര്‍ എന്ന ചിത്രം കഴിഞ്ഞവര്‍ഷമാണ്‌ പുറത്തിറങ്ങിയത്‌.ബോക്‌സോഫീസില്‍ തരംഗം സൃഷ്‌ടിക്കാനായില്ലെങ്കിലും സില്‍ക്കായി അഭിനയിച്ച വിദ്യാബാലന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. എന്നാല്‍ ഡേര്‍ട്ടി പിക്‌ചറില്‍ പറയാത്ത സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതകഥ എന്ന്‌ അവകാശപ്പെടുന്ന ഒരു സിനിമ മലയാളത്തില്‍ വരുന്നു. ജൂണോട്‌ കൂടി ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിന്‌ പ്രൊഫൈല്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. വിജയലക്ഷ്‌മിയില്‍ നിന്ന്‌ സില്‍ക്ക്‌ സ്‌മിത എന്ന നടിയിലേക്കുള്ള വളര്‍ച്ച സത്യസന്ധമായി പറയാനാണ്‌ പ്രൊഫൈലിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്‌.
മലയാളം സിനിമാ നിര്‍മ്മാണ മേഖലയില്‍ സില്‍ക്ക്‌ സ്‌മിത എന്ന നടിയുമായി അടുപ്പമുണ്ടായിരുന്ന ചിലരാണ്‌ ഈ ചിത്രത്തിനു പിന്നില്‍. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്‌മിതയെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ ആന്റണി ഈസ്‌റ്റ്‌മാനാണ്‌ പ്രൊഫൈലിന്റെ കഥ എഴുതുന്നത്‌. സ്‌മിതയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക്‌ തൂലിക ചലിപ്പിച്ച കലൂര്‍ ഡെന്നീസിന്റെതാണ്‌ തിരക്കഥ. അനിലാണ്‌ സംവിധായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സില്‍ക്ക്‌ സ്‌മിതയായി സ്‌ക്രീനിലെത്തുക ഒസ്‌തി, മയക്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ചാ ഗംഗോപാദ്ധ്യായയായിരിക്കും. റിച്ചയെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ ശേഷം തന്നെ സമീപിക്കാനാണ്‌ റിച്ച പറഞ്ഞത്‌.

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Vidya Balan,ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.