Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Sunday, 13 May 2012

പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുരാജ്


Mollywood To See A Serious Suraj Venjarumoodu കോമഡി മാത്രമല്ല തനിയ്ക്ക് വഴങ്ങുകയുള്ളൂ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്നവര്‍ പൊടുന്നനെ കോമഡിയിലേയ്ക്ക് മാറിയതാണോ സുരാജിനെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല.

എന്തായാലും ഇനി അല്പം സീരിയസാവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ലെ നായകന്‍ സുരാജാണ്. ചിത്രത്തില്‍ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് പറയുന്നു. സീരിയസ് റോളാണെങ്കിലും അല്പ സ്വല്‍പം തമാശകളൊക്കെയുള്ള ചിത്രം തന്നെയാണിതെന്നും സുരാജ്.

താന്‍ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും സംവിധായകന്‍ പറഞ്ഞു. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

ഡയമണ്ട് നെക്ലേസ്-REVIEW

diamond necklace movie review മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഒരു ചുവടുവെപ്പ് ലാല്‍ജോസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും സുഗമമായ ഒഴുക്കിന് വിഘാതം സംഭവിക്കുന്നുണ്ട്. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടെത്തിയതുമില്ല എന്ന സ്ഥിതി.എന്തായാലും ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് നിരാശപ്പെടുത്തുന്നില്ല. ആദ്യപകുതി നല്ല രീതിയില്‍ മുന്നേറിയ ചിത്രം രണ്ടാം പകുതിയിലെ അതിഭാവുകത്വം കൊണ്ട് അരോചകമാവുകയും ക്ലൈമാക്‌സ് എത്തുമ്പോള്‍ വീണ്ടും ബാലന്‍സ് ചെയ്യുകയുമാണ്.

അറബിക്കഥയ്ക്കു ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചിരിക്കുന്നത് ദുബയിലാണ്. അറബിനാട്ടിലെ ദുരിതപൂര്‍ണ്ണമായ മലയാളി പ്രവാസജീവിതവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയവുമായിരുന്നു അറബിക്കഥയിലെങ്കില്‍ ഡയമണ്ട് നെക്ലേസില്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് തുറന്നുവെക്കുന്നത്.

സമ്പന്നതയുടെ വര്‍ണ്ണക്കാഴ്ച്കളാണ് ചിത്രം പറയുന്നത്. ഈ രണ്ടു സിനിമകളും തമ്മില്‍ പ്രവാസ ജീവിതത്തിന്റെ രണ്ട് എക്‌സ്ട്രീമുകള്‍ക്കപ്പുറം ഒരു താരതമ്യത്തിന്റെ പ്രസക്തിയര്‍ഹിക്കുന്നില്ല. ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതം തീര്‍ത്ത ആഘോഷങ്ങളില്‍ മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങള്‍ കടന്നുവരികയും കടന്നുപോവുകയുമാണ്.

കഥയുടെ മുഖ്യ ബിംബമായ് ഡയമണ്ട് നേക്ലേസ് എന്ന ആശയം മുഴുനീളെ നിലനില്‍ക്കുന്നു. ആര്‍ഭാടവും
ആഘോഷവും കൊണ്ട് തിമര്‍ത്തുജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രം പറഞ്ഞുവെക്കുന്നു. ന്യൂ ജനറേഷന്‍ വിഭാഗത്തില്‍ വിലയിരുത്താനാവുന്ന ഈ ചിത്രം പ്രമേയപരമായി വികസിക്കാവുന്നതിന്റെ പൂര്‍ണ്ണത കൈവരിക്കാനാവാതെ വീര്‍പ്പുമുട്ടുന്നുണ്ട്.

ഫഹദിന്റെ ടിപ്പിക്കല്‍ കഥാപാത്രസൃഷ്ടികള്‍ അടിക്കടിവരുന്നത് അഭിനേതാവ് എന്ന നിലയില്‍ ഫഹദിനേയും പ്രമേയ തലത്തില്‍ സിനിമയില്‍ വന്നു പെടാവുന്ന വിരസതയും പ്രദാനം ചെയ്യുന്നുണ്ട്. പുതിയ തലമുറയുടെ ഇഷ്ടസിനിമകളുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിലപ്പുറം ഘടനാപരമായ ശൈശവാവസ്ഥ തന്നെയാണ് സിനിമ പ്രധാനം ചെയ്യുന്നത്. മൂന്നു നായികമാരും ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു.

ദുബായ് നഗരത്തിന്റെ സമ്പന്നതയും സൌന്ദര്യവുമൊക്കെ ചിത്രം നന്നായി അനുഭവിപ്പിക്കുമ്പോള്‍ വിദ്യാസാഗറിന്റെ ഗാനങ്ങളൊന്നും വേണ്ടവിധം പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല.അനിത പ്രൊഡക്ഷന്‍സും എല്‍ജെ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ മുഖ്യ നിര്‍മ്മാണ പങ്കാളി സംവിധായകനായ ലാല്‍ ജോസ് തന്നെയാണ്.

ഒരു സംവിധായകനേക്കാള്‍ ഒരു നിര്‍മ്മാതാവിന്റെ ചില തന്ത്രങ്ങള്‍ കൂടി സിനിമയില്‍ വിളക്കി ചേര്‍ത്ത ഈ ലാല്‍ ജോസ് ചിത്രം ബോറടിപ്പിക്കുന്നില്ല. ചിത്രം തിയറ്ററുകളില്‍ നിലനില്‍ക്കാനുള്ള പ്രവണത കാണിക്കും. കണ്ടിരിക്കാവുന്ന ചിത്രവുമാണ്. ലാല്‍ ജോസ് സിനിമകളുടെ മിനിമം ഗ്യാരണ്ടി ഡയമണ്ട് നെക്ലേസ് അര്‍ഹിക്കുന്നുണ്ട്. അതിലപ്പുറം സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാതെ ചക്കിനുചുറ്റും കറങ്ങുന്ന കാളകളെപോലെ തങ്ങളുടെ വട്ടത്തില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന സംവിധായകരില്‍ നിന്ന് ലാല്‍ജോസ് വഴി മാറി നടക്കുന്നുണ്ട്. അത് നല്ല ലക്ഷണമാണ്.

പരീക്ഷണങ്ങള്‍ക്കുള്ള പക്വതയാര്‍ജ്ജിക്കാന്‍ ലാല്‍ജോസിനു വളരെ പെട്ടെന്ന് കഴിഞ്ഞിരിക്കുന്നു. വെക്കേഷന്‍ കാലം ആഘോഷിക്കാന്‍ ഒരു പരിധിവരെ ഡയമണ്ട് നെക്ലേസ് ഉപയോഗിക്കാം. ശ്രീനിവാസനും, മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തുന്നു.ഫഹദ് തന്റെ റേയ്ഞ്ച് നന്നായി ഉപയോഗിക്കുമ്പോഴും അപകടകരമായ ആവര്‍ത്തനവിരസത കൂടെയുണ്ട്. കരുതിയിരിക്കുക.




വിനയനും കൂട്ടരും ഡ്രാക്കുളയുടെ നാട്ടില്‍


Vinayan And Team Shoots At Romania സംവിധായകന്‍ വിനയനും കൂട്ടരും ഡ്രാക്കളയുടെ നാട്ടില്‍. പുതിയ ചിത്രമായ ഡ്രാക്കുളയുടെ ചിത്രീകരണത്തിനായാണ് വിനയും സംഘവും റൊമാനിയായിലെ ട്രാന്‍സില്‍വാനിയായില്‍ എത്തിയിരിക്കുന്നത്. ബ്രോം സ്‌റ്റോക്കറിന്റെ വിശ്വപ്രസിദ്ധമായ ഹൊറര്‍ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിനയന്‍ പുതിയ സിനിമയെടുക്കുന്നത്.
ഡ്രാക്കുള നോവലിന് പശ്ചാത്തലവും റൊമാനിയായിലെ കാര്‍പ്പാത്തിയന്‍ മലനിരകളായിരുന്നു. സുന്ദരമായ ലൊക്കേഷനുകളും ദുരൂഹത ഒളിച്ചിരിയ്ക്കുന്ന കോട്ടകൊത്തളങ്ങള്‍ക്കും പ്രശസ്തമാണ് കാര്‍പ്പാത്തിയന്‍ മലനിരകള്‍ അതിരിടുന്ന ട്രാന്‍സില്‍വാനിയ.

ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകര്‍ സഹകരിയ്ക്കുന്ന വിനയന്റെ ചിത്രത്തില്‍ സുധീറാണ് ഡ്രാക്കുളയായി വേഷമിടുന്നത്. ഡ്രാക്കുള കോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. ഇന്ത്യന്‍മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും അകമ്പടിയില്‍ ഒരുങ്ങുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. റൊമാനിയയ്ക്ക് പുറമെ കേരളം, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലും ഡ്രാക്കുളയുടെ ലൊക്കേഷനുകളാണ്.

സംവിധായകന്‍ വിനയനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദീര്‍ഘകാലമായി തുടര്‍ന്നുവന്ന പിണക്കം തീര്‍ന്നതിന് പിന്നാലെയാണ് ഡ്രാക്കുളയുടെ ചിത്രീകരണം വിനയന്‍ ആരംഭിച്ചത്.

ഉര്‍വ്വശി ടൈറ്റില്‍ റോളിലെത്തുന്ന മൈ ഡിയര്‍ മമ്മി തുടങ്ങി

ഉര്‍വശി ടൈറ്റില്‍ റോളില്‍ വീണ്ടും എത്തുന്ന മൈ ഡിയര്‍ മമ്മി യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. വിനുമോഹന്‍ നായകനായി എത്തുന്ന ചിത്രം ദീപുരമണനാണ് സംവിധാനം ചെയ്യുന്നത്. ആര്‍ ഡി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോഷി കണ്ടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബിജു വട്ടപ്പാറയുടേതാണ്. സലീം കുമാര്‍, ലാല്‍, ജഗദീഷ്, ലാലു അലക്‌സ്, ബിജുമേനോന്‍,ജനാര്‍ദ്ദനന്‍,കെ പി എ സി ലളിത എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക കാതല്‍ സന്ധ്യയാണ്. മോഹന്‍ സിത്താര സംഗീതം നല്‍കുന്ന മൈ ഡിയര്‍ മമ്മിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടാണ്. വിബിന്‍ മോഹന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ ചമയം പട്ടണം ഷായും വസ്ത്രാലങ്കാരം എസ് ബി സതീഷും നിര്‍വഹിക്കുന്നു.

Tuesday, 8 May 2012

ഡേര്‍ട്ടി ആകാന്‍ റിച്ച റെഡി അല്ല ....


Richa Denies Doing Dirty Picture
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്-തെലുങ്ക് റീമേക്കില്‍ റിച്ച ഗംഗോപാദ്ധ്യായയാവും നായികയെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.

എന്നാല്‍ വിവരമറിഞ്ഞ റിച്ച ഞെട്ടി. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നാണ് റിച്ച പറയുന്നത്. ഇനി ആരെങ്കിലും വിളിച്ചാല്‍ തന്നെ പോകുന്നില്ല. ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ റിച്ചയെ കിട്ടില്ല.

ബിക്രം സിംഹ എന്ന ബംഗാളി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റിച്ച. മാതൃഭാഷയില്‍ നല്ലൊരു വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം. സിരുത്തൈ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്കാണ് ബിക്രം സിംഹ.

വിദ്യ ബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് നയന്‍താര, അനുഷ്‌ക ഷെട്ടി തുടങ്ങിയവരുടെ മുന്‍നിര നായികമാരുടെ പേരുകളും വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.

Friday, 4 May 2012

സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം മലയാളത്തിലും സിനിമയാകുന്നു

ഒരുകാലത്ത്‌ തെന്നിന്ത്യയിലാകെ ഗ്‌ളാമര്‍ തരംഗം സൃഷ്‌ടിച്ച മാദകനടിയായിരുന്നു സില്‍ക്ക്‌ സ്‌മിത. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സില്‍ക്കിന്‌ ആരാധകരുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ ഒരുനാള്‍ ആത്‌മഹത്യ ചെയ്‌ത്‌ വെള്ളിവെളിച്ചമില്ലാത്ത ലോകത്തേക്ക്‌ പോയ സില്‍ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡേര്‍ട്ടി പിക്‌ചര്‍ എന്ന ചിത്രം കഴിഞ്ഞവര്‍ഷമാണ്‌ പുറത്തിറങ്ങിയത്‌.ബോക്‌സോഫീസില്‍ തരംഗം സൃഷ്‌ടിക്കാനായില്ലെങ്കിലും സില്‍ക്കായി അഭിനയിച്ച വിദ്യാബാലന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. എന്നാല്‍ ഡേര്‍ട്ടി പിക്‌ചറില്‍ പറയാത്ത സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതകഥ എന്ന്‌ അവകാശപ്പെടുന്ന ഒരു സിനിമ മലയാളത്തില്‍ വരുന്നു. ജൂണോട്‌ കൂടി ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിന്‌ പ്രൊഫൈല്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. വിജയലക്ഷ്‌മിയില്‍ നിന്ന്‌ സില്‍ക്ക്‌ സ്‌മിത എന്ന നടിയിലേക്കുള്ള വളര്‍ച്ച സത്യസന്ധമായി പറയാനാണ്‌ പ്രൊഫൈലിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്‌.
മലയാളം സിനിമാ നിര്‍മ്മാണ മേഖലയില്‍ സില്‍ക്ക്‌ സ്‌മിത എന്ന നടിയുമായി അടുപ്പമുണ്ടായിരുന്ന ചിലരാണ്‌ ഈ ചിത്രത്തിനു പിന്നില്‍. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്‌മിതയെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ ആന്റണി ഈസ്‌റ്റ്‌മാനാണ്‌ പ്രൊഫൈലിന്റെ കഥ എഴുതുന്നത്‌. സ്‌മിതയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക്‌ തൂലിക ചലിപ്പിച്ച കലൂര്‍ ഡെന്നീസിന്റെതാണ്‌ തിരക്കഥ. അനിലാണ്‌ സംവിധായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സില്‍ക്ക്‌ സ്‌മിതയായി സ്‌ക്രീനിലെത്തുക ഒസ്‌തി, മയക്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ചാ ഗംഗോപാദ്ധ്യായയായിരിക്കും. റിച്ചയെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ ശേഷം തന്നെ സമീപിക്കാനാണ്‌ റിച്ച പറഞ്ഞത്‌.

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Vidya Balan,ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.


അമ്പതിന്റെ നിറവില്‍ ചാക്കോച്ചന്‍


Kunchacko Boban Hits 50 അനിയത്തിപ്രാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന് ഹാഫ് സെഞ്ചുറി. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ മല്ലുസിങിലൂടെയാണ് ചാക്കോച്ചന്‍ കരിയറിലെ അമ്പതാം സിനിമ തികച്ചത്. മല്ലുസിങില്‍ അനിയെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിയ്ക്കുന്നത്.

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോയ്ക്ക് സമ്മാനിച്ചത് ചോക്ലേറ്റ് ഹീറോ പരിവേഷമാണ്. എന്നാല്‍ ഈ ഇമേജ് തന്നെ പിന്‍കാലത്ത് നടന് വിനയായി. ഒരേ ടൈപ്പിലുള്ള വേഷങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകന് കുഞ്ചാക്കോ ബോബനെ മടുത്തു.

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തതോടെ താത്കാലികമായി ഒരു വാനവാസത്തിന് പോകേണ്ട ഗതികേടും ചാക്കോച്ചന് വന്ന് ചേര്‍ന്നു. മെഗാഹിറ്റായി മാറിയ ക്ലാസ്‌മേറ്റില്‍ നരേന്‍ അവതരിപ്പിച്ച വേഷം നിരസിയ്ക്കുകയെന്ന മണ്ടത്തരവും ഇക്കാലത്ത് നടന്‍ കാണിച്ചു.

എന്നാല്‍ സിനിമാലോകത്തെയാകെ അമ്പരിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ തിരിച്ചുവരാന്‍ കുഞ്ചാക്കോ ബോബന് പിന്നീട് കഴിഞ്ഞു. വില്ലനും സഹനടനുമായി അഭിനയിക്കാന്‍ കാണിച്ച മനസ്ഥിതിയും മണ്ണിന്റെ മണമുള്ള വേഷങ്ങളുമാണ് രണ്ടാംവരവില്‍ ചാക്കോച്ചന് തുണയായത്. കൈനിറയെ സിനിമകളുമായി ചാക്കോച്ചന്റെ യാത്ര ഇനിയും തുടരുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം, ആശംസിയ്ക്കാം...

Ni Ko Nja Cha.. Latest stills



അന്നും ഇന്നും എന്നും ...Gallery









ഗ്രാന്റ്മാസ്റ്റര്‍; Review


എതിരാളിയുടെ അടുത്ത ഏതാനും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന അജയ്യനായ കളിക്കാരനെ ആണ് ചെസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് വിളിക്കുന്നത്. ചെസ്സുകളി ഒരുപാട് ഇഷ്ടപ്പെടുന്ന കുശാഗ്രബുദ്ധിയായ ഒരു പോലീസ് ഓഫിസറെ നായകനാക്കി ഇറങ്ങുന്ന ഒരു സിനിമയ്ക്ക് ഗ്രാന്റ്മാസ്റ്റര്‍ എന്ന പേരിടുമ്പോള്‍ ആ പേരിന്റെ പാരമ്പര്യവും ഗാംഭീര്യവും നീളുന്നത് സ്വാഭാവികമായും ആ നായകന്റെ മേന്മകളിലേക്കാണ്. എന്നാല്‍ ഈ സിനിമ കണ്ടിറങ്ങുന്ന മലയാളിപ്രേക്ഷകന് ബി. ഉണ്ണികൃഷ്ണനോട് പറയാനുള്ളത് ഇതാണ് ‘ഒരുപാട് ഒന്നും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാന്റ്മാസ്റ്ററുടെ പൊള്ളത്തരവും വൈകൃതങ്ങളും ഒന്നും തിരിച്ചറിയാന്‍ ഉള്ള യുക്തിയൊന്നും മലയാളപ്രേക്ഷകന് കൈമോശം വന്നിട്ടില്ല’.

പ്രമാണി, ദി ത്രില്ലര്‍ എന്നീ ചിത്രങ്ങളുടെ പരാജയങ്ങളെ തുടര്‍ന്ന് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ‘ഗ്രാന്റ്മാസ്റ്റര്‍’. പ്രേക്ഷകന്‍ മാറിയത് അറിയാതെ ഇപ്പോളും സ്‌നേഹവീടും കസനോവകളുമായി തിരസ്‌കരണത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന മോഹന്‍ലാലിനും നിര്‍ണായകം ആയിരുന്നു ഗ്രാന്റ്മാസ്റ്റര്‍. എന്നാല്‍ ശരാശരിയിലും വളരെ താഴെ നില്ക്കുന്ന ഒരു സിനിമ കൂടി സമ്മാനിക്കാന്‍ മാത്രമേ ഈ കൂട്ടുകെട്ടിന് കഴിഞ്ഞുള്ളു. യുക്തിരാഹിത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പോക്കിയ ഒരു ചീട്ടുകൊട്ടാരം ആണ് ഈ സിനിമയുടെ തിരക്കഥ. പ്രേക്ഷകന്‍ മാറിയത് തിരിച്ചറിയാത്ത സംവിധാനശൈലി കൂടി ആയപ്പോള്‍ ഒരു സിനിമയുടെ പതനം പൂര്‍ത്തിയായി. ഷൂട്ട്ഔട്ട് കാണിക്കുന്ന ഒരു രംഗം ഉണ്ട് ഈ സിനിമയില്‍. ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ എല്ലാ പോരായ്മകളും വെളിവാകുന്നുണ്ട് ഈ രംഗത്തില്‍. ഇനിയും ഈ സൂപ്പര്‍താരപ്രേമം കൈവിടാന്‍ ബി. ഉണ്ണികൃഷ്ണന്‍ തയ്യാറാകുന്നില്ല എങ്കില്‍ മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എവിടെ ആകും എന്ന് വ്യക്തമാണ്. ചായഗ്രഹണത്തിലോ പശ്ചാത്തല സംഗീതത്തിലോ ഒന്നും എടുത്തുപറയത്തക്ക മേന്മ ഒന്നുമില്ല. ഘടനാപരമായ പരാജയം എന്നതിനപ്പുറം ഈ സിനിമ മുന്‍പോട്ടു വെയ്ക്കുന്ന ചില രാഷ്ട്രീയങ്ങള്‍ ഉണ്ട്.

ഇവിടെ ഗ്രാന്റ്മാസ്റ്റര്‍ ആയ ചന്ദ്രശേഖറും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും രണ്ടും രണ്ടല്ല. കഥാഗതിയുടെ തുടക്കത്തില്‍ തന്നെ നമ്മെ കൊണ്ടുപോകുന്നത് ചന്ദ്രശേഖരിന്റെ അലക്ഷ്യമായ ജീവിതചര്യകളിലൂടെ ആണ്. അതെ സമയം തന്നെ സഹകഥാപാത്രങ്ങളിലൂടെ അദ്ദേഹം വളരെ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ ആണെന്നും അദ്ദേഹത്തിനു താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ അലസനായി തീര്‍ന്നതെന്നും സംവിധായകന്‍ സ്ഥാപിക്കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ വ്യക്തിപരമാണ് എന്നുള്ള സൂചന തരുന്നുമുണ്ട്. അതെന്തുതന്നെ ആയാലും തനിക്ക് സൗകര്യമുള്ളപ്പോള്‍ മാത്രമേ തന്റെ ജോലിയോട് താന്‍ നീതി പുലര്‍ത്തുകയുള്ളൂ എന്നാണ് ആ കഥാപാത്രം വ്യംഗ്യമായി നമ്മോട് പറയുന്നത്. പക്ഷെ എന്നിട്ടും അയാളുടെ ഗതകാലപ്രതാപത്തിന്റെ പേരില്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകം അയാളെ ആരാധിക്കുകയും അയാളുടെ വര്‍ത്തമാനജീവിതത്തിന്റെ ബാധ്യതകള്‍ പേറുകയും ചെയ്യുന്നു. ഇത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം ഇപ്പോള്‍ നേരിടുന്ന തിരസ്‌കരണവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ ആണെന്നും അയാള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് എന്ത് തന്നെ ആണെങ്കിലും അത് സഹിക്കാന്‍ പ്രേക്ഷകന്‍ ബാധ്യസ്ഥന്‍ ആണെന്നും ഈ സിനിമ നമ്മോട് പറയുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രശേഖര്‍ എന്ന കഥാപാത്രവും മോഹന്‍ലാല്‍ എന്ന നടനും പരസ്പരപൂരകങ്ങള്‍ ആണ് എന്നതിന് സംവിധായകന്‍ തന്നെ അനേകം രംഗങ്ങള്‍ സിനിമയില്‍ നമുക്ക് മുന്‍പില്‍ എത്തിക്കുന്നുണ്ട്.


ലോകപ്രശസ്‌നായ നാടകനടന്റെ കീഴില്‍ നാടകം അഭ്യസിക്കുന്ന തന്റെ മകളോട് ‘അയാള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തന്നെ വിളിച്ചു ചോദിക്കാന്‍ പറയണം’ എന്ന് പറയുന്നത് യാദൃശ്ചികം അല്ല. അതും രണ്ടു തവണ ആവര്‍ത്തിക്കുന്നു എന്ന് കാണുമ്പോള്‍ ആണ് ഈ സിനിമ എത്രമാത്രം സൂപ്പര്‍താര ബാധ്യതകള്‍ പേറുന്നു എന്ന് നമുക്ക് മനസിലാകുന്നത്. ഇത് പ്രേക്ഷകനെ മടുപ്പിക്കുന്നു. മികച്ച നടന്‍ ആണ് അദ്ദേഹം എന്ന് സഹകഥാപാത്രങ്ങളെ കൊണ്ട് ഇടയ്ക്കിടെ പറയിക്കുന്നത് ആരെ ബോധ്യപ്പെടുത്താന്‍ ആയിരിക്കും? അതോ സ്വയം അങ്ങിനെ അദ്ദേഹത്തിനു ഒരു സംശയം ഉണ്ടോ? ചന്ദ്രശേഖറിന്റെ കഴിവുകള്‍ നമ്മെ കാട്ടിത്തരാന്‍ അദ്ദേഹത്തിനായി ഒരു കേസ് (ഈ സിനിമയുടെ കഥാഗതിയില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒന്ന്) നമുക്ക് മുന്‍പില്‍ സംവിധായകന്‍ ഫ്രെയിം ചെയ്യുന്നുണ്ട്. കേവലം മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹം അത് തെളിയിച്ചു ഫാന്‍സുകാരുടെ (പ്രേക്ഷകന്റെ അല്ല) കൈയ്യടി നേടുന്നുമുണ്ട്. പക്ഷെ അത്രയും നാള്‍ അലസനായി കഴിയുന്ന ചന്ദ്രശേഖറിനെ അത്തരം ഒരു മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് സംവിധായകന്‍ പറയുന്നില്ല. അതോ ചന്ദ്രശേഖറിന്റെ ഹീറോയിസം കാണാന്‍ പ്രേക്ഷകന്‍ വീര്‍പ്പുമുട്ടി കാത്തിരിക്കുന്നു എന്ന് സംവിധായകന് ഒരു ഉള്‍വിളി ഉണ്ടായോ?മറ്റൊരു രസകരമായ വസ്തുത ചന്ദ്രശേഖറിന്റെ ശരീരപ്രകൃതം ആണ്. മോഹന്‍ലാലിന്റെ മീശയിലും കൃതാവിലും അങ്ങിങ്ങ് കുറച്ചു നരകള്‍ ഫിറ്റ് ചെയ്തു കഥാപാത്രത്തെ മറ്റു പലയിടങ്ങളിലും കണ്ടിട്ടുള്ള അവിസ്മരണീയമായ പോലീസ് കഥാപാത്രങ്ങളുടെ ഒരു പ്രതിച്ഛായ നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മീശ നരച്ചാല്‍ അത് മലയാളസിനിമയില്‍ എന്തോ പുതുമ ആണെന്ന് ഒരു വ്യംഗ്യം പകരുന്നുണ്ട് സിനിമയില്‍. എന്നാല്‍ മീശ നരപ്പിക്കേണ്ടിവന്നത് അത് ചെയ്യാതെ ഇനി നിലനില്പ്പില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് ആണ്, അല്ലാതെ പ്രേക്ഷകന്റെ ജീവിതസാഫല്യം ഒന്നുമല്ല എന്ന് മനസിലാക്കാന്‍ ഉള്ള ബുദ്ധിയൊക്കെ മലയാളിപ്രേക്ഷകന് ഇന്നുണ്ട്.

 മറ്റൊരു പ്രധാനവസ്തുത ഇതിലെ സ്ത്രീകഥാപാത്രങ്ങളുടെ നിര്‍മിതി ആണ്. ഈ സിനിമക്ക് പശ്ചാത്തലം ആകുന്നതു തന്നെ സ്ത്രീകള്‍ ചെയ്യുന്ന ചില ദുഷ്പ്രവൃത്തികളുടെ അനന്തരഫലം ആണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരൊക്കെ ദുഷിപ്പുകള്‍ പേറുന്നവരാണ്. ചന്ദ്രശേഖര്‍ അടക്കമുള്ള പുരുഷകഥാപാത്രങ്ങളുടെ ജീവിതത്തില്‍ ദുര്‍വിധി വരുത്തിയത് ഇവരുടെ ഇടപെടല്‍ ആണ്. കഥാഗതിയില്‍ ഇവരൊക്കെ തന്നെ തങ്ങള്‍ ചെയ്ത ‘അക്ഷന്തവ്യമായ തെറ്റുകള്‍ക്ക്’ തക്കതായ ശിക്ഷ ഏറ്റുവാങ്ങുന്നുമുണ്ട്. അങ്ങിനെ ഏറ്റുവാങ്ങതെ രക്ഷപെടാന്‍ കഴിയുന്നത് ചന്ദ്രശേഖറിന് പ്രിയപ്പെട്ട ഒരു സ്ത്രീക്ക് മാത്രം ആണ്. അവള്‍ രക്ഷപെടുന്നത് അവളുടെ മിടുക്കോ ഭാഗ്യമോ ഒന്നുമല്ല, മറിച്ചു നായകന് അവളോടുള്ള സ്‌നേഹം കൊണ്ടും അതെ സമയം തന്നെ അവള്‍ തന്റെ തെറ്റുകള്‍ക്ക് നായകനോട് ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാന്‍ തയാറാകുന്നത് കൊണ്ടുമാണ്. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രത്തിനാണ് ഈ ഗതികേട് എന്നോര്‍ക്കണം. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ദേശീയഅവാര്‍ഡ് ജേത്രി ആയ ഒരു നടി ആണെന്നുള്ളത് നിരാശാജനകം ആണ്.


ആനിന്റെ നിഴലിനപ്പുറം നില്ക്കുന്ന ഒരു കഥാപാത്രം ആകാന്‍ ഇത്രയും അസ്ഥിത്വം ഉള്ള ഒരു നടിക്ക് പോലും കഴിയുന്നില്ല/അല്ലെങ്കില്‍ അവര്‍ക്ക് അങ്ങിനെ ആകണ്ട എന്നത് ഇവിടുത്തെ സ്ത്രീപക്ഷവാദികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആണ്. ഇതില്‍ ഒരു പുരുഷപോലീസുകഥാപാത്രം പറയുന്ന ഒരു വാചകം ഉണ്ട് ‘ചില പെണ്ണുങ്ങള്‍ക്ക് കല്യാണം ഒക്കെ ഒരു വശത്ത് കിടക്കും, അതിന്റിടയ്ക്ക് അവളുമാര് കാശുള്ള ആരുടെ എങ്കിലും കൂടെ അങ്ങ് കൊരുക്കും’. കൊല്ലപ്പെട്ട ഒരു പ്രൊഫഷണല്‍ പോപ്ഗായികയെ കുറിച്ചുള്ളതാണ് ഈ പരാമര്‍ശം. സ്വന്തമായി ഒരു കരിയര്‍ ഉള്ള, ലോകത്ത് വ്യക്തിത്വം ഉള്ള സ്ത്രീകള്‍ക്കൊക്കെ തന്നെ അവളുടെ ലൈംഗികത പുരുഷന് കാഴ്ച്ചവെച്ചാല്‍ മാത്രമേ ജീവിതസാഫല്യം കൈവരുകയുള്ളൂ എന്നാണ് ഇത് സൂചിപിക്കുന്നത്. പുരുഷനില്‍ നിന്ന് മാറി ഒരു സ്ത്രീക്കും തന്റെ ജീവിതം വികസിക്കാന്‍ കഴിയില്ല എന്ന അത്യധികം ജുഗുപ്‌സാവഹമായ ആശയം ആണ് ഇത് കൈമാറുന്നത്. ഈ സിനിമ ആദ്യം മുതല്‍ അവസാനം വരെ ചന്ദ്രശേഖറിന് മുന്‍പില്‍ തോല്‍ക്കാനായി വരുന്ന ഒരു സഹപ്രവര്‍ത്തക ഉണ്ട്. കൃത്യമായ ഇടവേളകളില്‍ അവള്‍ ചന്ദ്രശേഖറിന് മുന്‍പില്‍ തന്റെ അഹങ്കാരം കാണിക്കുകയും ചന്ദ്രശേഖര്‍ അവളുടെ അഹങ്കാരം തക്കതായ മറുപടികളിലൂടെ ഒടുക്കുകയും ചെയ്യുന്നു. മറ്റു ഹീറോയിസത്തിനു ഒന്നും സാധ്യത ഇല്ലാതാകുമ്പോള്‍ ചന്ദ്രശേഖറിന് കൈയ്യടി നേടാന്‍ മാത്രമായുള്ള ഈ കഥാപാത്രനിര്‍മിതി കൂടി ആകുമ്പോള്‍ ഈ സിനിമയുടെ സ്ത്രീവിരുദ്ധത അതിന്റെ പരകോടിയില്‍ എത്തുന്നു.

ഈ സിനിമയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സൃഷ്ടിക്കാന്‍ ആണ് ബി. ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. തുടക്കം മുതല്‍ അതിന്റെ എല്ലാ പാളിച്ചകളും സിനിമയില്‍ നമുക്ക് കാണാം. ചില സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും, പ്രേക്ഷകന്‍ ഞെട്ടാന്‍ മാത്രം ആയിട്ടാണോ സിനിമ കാണാന്‍ വരുന്നത് എന്നാണോ ഈ ഫിലിം മേക്കേര്‍സിന്റെ ഒക്കെ വിചാരം എന്ന്. ഈ സിനിമയില്‍ നിഗൂഡതകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആണ് സംവിധായകന്‍ ശ്രമിക്കുന്നത്. പക്ഷെ ഒന്നും നടക്കുന്നില്ല. സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് ഈ സിനിമ പോകാന്‍ ശ്രമിക്കുകയും ഒടുക്കം അതിനൊന്നും തന്നെ പ്രേക്ഷകന്റെ യുക്തിക്ക് നിരക്കുന്ന സാധൂകരണം നല്‍കാന്‍ കഴിയാതെ സിനിമ അമ്പേ പരാജയപ്പെടുക ആണ്. ഇത്രയും നേരം ഈ സിനിമ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ വെറുതെ അല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി സിനിമയുടെ അവസാനം നായകനും വില്ലനും ചേര്‍ന്ന് പ്രേക്ഷകന് വേണ്ടി വിശദീകരണങ്ങള്‍ നല്‍കുന്നുമുണ്ട്. ഞങ്ങള്‍ ഇത്രയും കാണിച്ചതല്ലേ, നിങ്ങള്‍ ഈ വിശദീകരണങ്ങള്‍ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യൂ എന്ന് പ്രേക്ഷകനോട് കെഞ്ചുന്നതു പോലെ തോന്നും. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ സഹതാപം അര്‍ഹിക്കുന്ന രംഗം ആണത്.

മലയാളസിനിമ മാറുകയാണ്. ആ മാറ്റം തിരിച്ചറിയാത്ത, പ്രേക്ഷകനുമായി സംവദിക്കാത്ത ചിത്രങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയാണ്. സിനിമയുടെ ഏതു വീക്ഷണകോണില്‍ നിന്ന് സമീപിച്ചാലും ഗ്രാന്റ്മാസ്റ്ററുടെ വിധിയും വിഭിന്നമാകാന്‍ വഴിയില്ല.

 Via: http://keralaonlinenews.com/grand-master-malayalam-film-review/



കൊല്ലാനും ചാവാനും നിവേദയില്ല

Nivetha Not In Ninnem Kollum Njaanum Chaavum 101265
മലയാളത്തില്‍ ഒരു പുതുമുഖ സംവിധായകന്‍ കൂടി അരങ്ങേറ്റത്തിനൊരുങ്ങുന്നു. ലാല്‍ജോസിന്റെ കളരിയില്‍ ശിക്ഷണം നേടിയ എന്‍കെ ഗിരീഷാണ് സ്വതന്ത്രസംവിധായകനായി മാറുന്നത്. സെക്കന്റ് ഷോ ഫെയിം സണ്ണി വെയ്‌നെ നായകനാക്കി നിന്നെയും കൊല്ലും ഞാനും ചാവുമെന്നൊരു സിനിമയാണ് ഗിരീഷ് അനൗണ്‍സ് ചെയ്തിരിയ്ക്കുന്നത്.

സെക്കന്റ് ഷോയിലെ കുരുടിയെന്ന കഥാപാത്രം ഹിറ്റായതോടെ സണ്ണിയ്ക്ക് കൈനിറയെ ഓഫറുകളാണ്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്, മലയാളം 3ഡി ഹൊറര്‍ മൂവി രക്തരക്ഷസ് എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മാറിയ നിവേദയെയാണ് ഈ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന നിവേദ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മിസ് കേരള രോഹിണി മറിയം ഇടിക്കുള മോഡലുകളായ പൂജിത രവീന്ദ്രന്‍, സിജ റോസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മെയ് നാലിന ് ഗോവയിലാണ് നിന്നെയും കൊല്ലും ഞാനും ചാവും ഷൂട്ടിങ് തുടങ്ങുന്നത്.